ആവേശം പോസ്റ്റര്‍, വിഘ്നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാം
Entertainment

'ഫഫ അയ്യാ... നിങ്ങള്‍ മറ്റേതോ ഗ്രഹത്തില്‍ നിന്ന് വന്നയാളാണ്; ആവേശത്തെ പ്രശംസിച്ച് വിഘ്നേഷ് ശിവന്‍

ഗംഭീര സിനിമ അനുഭവമാണ് ജിത്തു മാധവൻ ഒരുക്കിയ ആവേശമെന്നായിരുന്നു വിഘ്‌നേഷ് പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

തിയറ്ററുകളിൽ പ്രേക്ഷകരെ ആവേശത്തിലാക്കി ഫഹദ് ഫാസിൽ ചിത്രം 'ആവേശം' വിജയക്കുതിപ്പ് തുടരുകയാണ്. രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ ഒരുക്കിയ ആവേശം ബെംഗളൂരു പഞ്ചാത്തലമാക്കിയാണ് ഒരിക്കിയിരിക്കുന്നത്. 'റീ ഇന്‍ട്രോഡ്യൂസിങ് ഫഫ' എന്ന ടാഗോടെ ഫഹദ് ഫാസില്‍ എന്ന നടന്‍റെ അഴിഞ്ഞാട്ടം തന്നെയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് തമിഴ് സംവിധായകൻ വിഘ്‌നേഷ് ശിവൻ.

ഗംഭീര സിനിമ അനുഭവമാണ് ജിത്തു മാധവൻ ഒരുക്കിയ ആവേശമെന്നായിരുന്നു വിഘ്‌നേഷ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞത്. ഫഫ അയ്യ നിങ്ങൾ മറ്റേതോ ​ഗ്രഹത്തിൽ നിന്നും വന്നതാണെന്നാണ് ഫഹദ് ഫാസിലിന്റെ പ്രകടനം കണ്ട ശേഷം വിഘ്‌നേഷ് കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭ്രാന്തമായ എഴുത്ത്, അതിശയകരമായി നടപ്പാക്കുകയും ചെയ്ത സിനിമ. മലയാള സിനിമ എല്ലാ സീമകളും തകർത്ത് മുന്നേറുകയാണെന്നും വിഘ്‌നേഷ് പറഞ്ഞു. സംവിധായകൻ ജിത്തു മാധവനെയും സം​ഗീത സംവിധായകൻ സുഷിൻ ശ്യാമിനെയും വിഘ്നേഷ് പ്രശംസിച്ചു. വിഷു റിലീസായി 11 നാണ് ആവേശം തിയറ്ററുകളിൽ എത്തിയത്. ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. കഴിഞ്ഞ ദിവസമാണ് പ്രേമലു സിനിമയെ പ്രശംസിച്ച് നടി നയൻതാര ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറി ഇട്ടത്. നല്ല ചിത്രങ്ങൾ തന്നെ സന്തോഷിപ്പിക്കുമെന്നാണ് പ്രേമലുവിലെ ഒരു രം​ഗത്തിന്റെ സ്ക്രീൻഷോട്ടിനൊപ്പം നയൻതാര എഴുതിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT