ഫയല്‍ ചിത്രം 
Entertainment

ട്രാഫിക് നിയമം ലംഘിച്ചു; വിജയ്ക്ക് 500 രൂപ പിഴ

വാഹനത്തിൽ ടിന്റഡ് ഫിലിം ഒട്ടിച്ചതിനാണ് ചെന്നൈ ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; ട്രാഫിക് നിയമം ലംഘിച്ചതിന് തെന്നിന്ത്യൻ സൂപ്പർതാരം വിജയ്ക്ക് 500 രൂപ പിഴ. വാഹനത്തിൽ ടിന്റഡ് ഫിലിം ഒട്ടിച്ചതിനാണ് ചെന്നൈ ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ താരം തന്റെ ആരാധകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ വിഡിയോ വൈറലായതിനു പിന്നാലെയാണ് നടപടി. 

തന്റെ ആഡംബര എസ്‌യുവി കാറിലാണ് താരം എത്തിയത്. വിഡിയോ വൈറലായതോടെ ചിലർ താരത്തിന്റെ നിയമലംഘനം തിരിച്ചറിയുകയായിരുന്നു. കാറില്‍ സണ്‍ഫിലിമൊട്ടിച്ചു എന്ന് ചൂണ്ടിക്കാട്ടി വാഹനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കു വെയ്ക്കുകയും ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് വിജയ്ക്ക് പിഴ ചുമത്തുകയായിരുന്നു. ടിന്റഡ് ഫിലിം ഉടൻ എടുത്തുമാറ്റണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 

ഇതിനു മുൻപ് സൂപ്പർതാരങ്ങളായ അല്ലു അർജുൻ, ജൂനിയർ എൻടിആർ തുടങ്ങിയവർക്കെതിരെയും ടിന്റഡ് ഫലിം ഒട്ടിച്ചതിന് നടപടിയുണ്ടായിട്ടുണ്ട്. ഇതിനു മുൻപും തന്റെ ആഡംബര കാറിന്റെ പേരിൽ വിജയ് വിവാ​ദത്തിലായിട്ടുണ്ട്. റോൾസ് റോയിസ് കാറിന് എൻട്രി ടാക്സ് അടച്ചില്ല എന്നു പറഞ്ഞ് കഴിഞ്ഞ വർഷമാണ് മദ്രാസ് ഹൈക്കോടതി താരത്തിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. ഇം​ഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്തതായിരുന്നു ആഡംബര വാഹനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT