ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

മരക്കാറിനെ മോശം പറഞ്ഞത് സിനിമ നിരൂപണം ചെയ്യാൻ അർഹതയില്ലാത്തവർ; മോഹൻലാൽ

മരക്കാർ സിനിമയെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞവർക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലും പ്രിയദർശനും ഒന്നിച്ച മരക്കാർ; അറബിക്കടലിന്റെ സിംഹം ഏറെ കാത്തിരിപ്പിനു ശേഷമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. എന്നാൽ ആദ്യ ദിവസങ്ങളിൽ ചിത്രത്തിനെതിരെ മോശം അഭിപ്രായങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോൾ മരക്കാർ സിനിമയെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞവർക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. നിരൂപണം ചെയ്യാൻ അർഹതയില്ലാത്തവരാണ് ചിത്രത്തെക്കുറിച്ച് മോശം പറഞ്ഞത് എന്നാണ് താരം പറയുന്നത്. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വ്യക്തമാക്കിയത്. 

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ

തുടക്കത്തില്‍ സിനിമ കാണാത്ത ഒരുപാട് പേര്‍ മരക്കാറിനെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞിരുന്നു. അതിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. സിനിമയെ കുറിച്ച് ഒരു നിരൂപണം നടത്താന്‍ അര്‍ഹതയില്ലാത്തവരാണ് അത്തരം കാര്യങ്ങള്‍ പറഞ്ഞത്. ഞങ്ങളൊക്കെ പത്ത് നാല്‍പ്പത് വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്ന ആളുകളാണ്. ഒരു സിനിമയുടെ എഡിറ്റിനിങ്ങിനെ കുറിച്ചും ക്യാമറ മ്യൂസിക്ക് എന്നിവയെ കുറിച്ച് അര്‍ഹതയുള്ളവര്‍ പറഞ്ഞാല്‍ നമുക്ക് അത് സമ്മതിക്കാം. പക്ഷെ അങ്ങനെയല്ലാത്ത ഒരുപാട് പേര്‍ ഈ സിനിമയെ കുറിച്ച് കമന്റുകള്‍ പറഞ്ഞു. പക്ഷെ സിനിമ കണ്ടവര്‍ക്കാര്‍ക്കും അത്തരം അഭിപ്രായങ്ങളോട് യോജിക്കാന്‍ കഴിയില്ല. അത് തന്നെയാണ് വലിയ അംഗീകാരം. മരക്കാറിനെ ഒരുപാട് പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു എന്നതില്‍ സന്തോഷമുണ്ട്.' മോഹൻലാൽ പറഞ്ഞു. 

രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററിലെത്തിയത്. തിയറ്ററിൽ റിലീസ് ചെയ്ത് 15ാം ദിവസം ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെ ഇന്നു മുതലാണ് ചിത്രം റിലീസ് ചെയ്യുക. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT