TV_actor_Bhupinder_Singh 
Entertainment

മരം വെട്ടുന്നതില്‍ തര്‍ക്കം, സീരിയല്‍ നടന്‍ അയല്‍വാസിയെ വെടിവച്ചുകൊന്നു; അറസ്റ്റില്‍

അയല്‍വാസിയെ ഭൂപീന്ദര്‍ സിങ്ങും സഹായികളും ചേര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ബിജ്‌നോര്‍; യുവാവിനെ വെടിവച്ച് കൊന്ന കേസില്‍ സീരിയല്‍ നടന്‍ അറസ്റ്റില്‍. ഹിന്ദി സീരിയല്‍ നടന്‍ ഭൂപീന്ദര്‍ സിങ്ങിനെതിരെയാണ് കേസെടുത്തത്. അയല്‍വാസിയെ ഭൂപീന്ദര്‍ സിങ്ങും സഹായികളും ചേര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മരം വെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

നടനും സഹായികളും ചേര്‍ന്ന് നാലംഗ കുടുംബത്തിനു നേരെ പത്ത് റൗണ്ട് വെടിവച്ചു. 23 കാരനാണ് ഗോവിന്ദ് ആണ് കൊല്ലപ്പെട്ടത്. ഗോവിന്ദിന്റെ അച്ഛന്‍ ഗുര്‍ദീപ് സിങ്, അമ്മ മീര ഭായ്, സഹോദരന്‍ അംറീക് സിങ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നിലവില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അവര്‍. 

ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയാണ് ഗുര്‍ദീപ് സിങ്ങും കുടുംബവും. അയല്‍ക്കാരനായ നടന്‍ ഭൂപീന്ദര്‍ സിങ്ങുമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. തന്റെ ഫാമിലെ മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് ഭൂപീന്ദറിന് എതിരെ ഗുര്‍ദീപ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ നടപടിയെടുക്കാന്‍ പൊലീസ് തയാറായില്ല എന്നാണ് പറയുന്നത്. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. നടനും ഒരു വീട്ടുജോലിക്കാരനുമാണ് അറസ്റ്റിലായത്. ബാക്കി പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT