Shah Rukh Khan, Vijay എക്സ്, ഇൻസ്റ്റ​ഗ്രാം
Entertainment

'ഞാനൊരു ഷാരുഖ് ഖാൻ ഫാൻ; കിങ് മേക്കർ അല്ല, ജയിക്കും'

രാഷ്ട്രീയ രംഗത്ത് ഒരു കിങ് മേക്കർ ആയി മുദ്രകുത്തപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വിജയ് വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ ആണ് ദളപതി വിജയ്. എത്ര മോശം സിനിമ ആണെങ്കിലും തിയറ്ററുകളിൽ വിജയ് ചിത്രം ഉണ്ടാക്കുന്ന ഓളം പറഞ്ഞറിയിക്കാനാകാത്ത ഒന്നാണ്. ദളപതിയുടെ വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമാണ് ജന നായകൻ. സെൻസർ ബോർഡുമായുള്ള പ്രശ്നങ്ങൾ കാരണം ചിത്രത്തിന്റെ റിലീസ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.

പ്രശ്നങ്ങളൊക്കെ തീർത്ത് ചിത്രം എത്രയും വേ​ഗം പ്രേക്ഷകരിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അണിയറപ്രവർത്തകരും. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കെവിഎൻ പ്രൊഡക്ഷൻസ് ആണ്. ഇപ്പോഴിതാ താനൊരു ഷാരുഖ് ഖാൻ ആരാധകനാണ് എന്ന് പറയുകയാണ് വിജയ്.

എൻഡി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്. എംജിആറും ജയലളിതയും തന്റെ റോൾ മോഡലുകളാണെന്നും വിജയ് കൂട്ടിച്ചേർത്തു. രാഷ്ട്രീയ രംഗത്ത് ഒരു കിങ് മേക്കർ ആയി മുദ്രകുത്തപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വിജയ് വ്യക്തമാക്കി.

"ഞാൻ ജയിക്കും. ഞാൻ എന്തിനാണ് കിങ് മേക്കർ ആകുന്നത് ?. വരുന്ന ജനക്കൂട്ടത്തെ നിങ്ങൾ കണ്ടിട്ടുണ്ടോ ?".- വിജയ് പറഞ്ഞു. അതേസമയം എൻഡി ടിവിയ്ക്ക് വിജയ് നൽകിയ അഭിമുഖം പുറത്തുവിട്ടിട്ടില്ല. ജന നായകൻ റിലീസ് വൈകുന്നതിൽ ആരാധകരും നിരാശയിലാണ്.

പൂജ ഹെ​ഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. താരത്തിന്റെ രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായുള്ള ചിത്രമായതു കൊണ്ട് ഏറെ ആകാംക്ഷയോടെയാണ് സിനിമാ പ്രേക്ഷകർ ചിത്രത്തെ ഉറ്റുനോക്കുന്നത്.

Cinema News: Vijay said he is a fan of Actor Shah Rukh Khan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

ചോക്ലേറ്റിനെ ഭയപ്പെടേണ്ട, കഴിക്കേണ്ടത് ഇങ്ങനെ

ലോട്ടറി കടകള്‍ കുത്തിത്തുറന്ന് മോഷണം; സമ്മാനം അടിച്ചതിന് പിന്നാലെ പ്രതി പിടിയില്‍

'വൈറ്റ് കോളര്‍' ഭീകര സംഘം നാല് വര്‍ഷമായി സജീവം, ചെങ്കോട്ട സ്ഫോടനത്തിനുശേഷം കോഫി ഷോപ്പ് ശൃംഖല ലക്ഷ്യമിട്ടു

'അപ്പ എന്താ കുമ്പിടിയോ? ആവശ്യമുള്ളതിലും ഇല്ലാത്തതിലും പേര് വലച്ചിടുന്നു'; എസ്ഐടി ചോദ്യം ചെയ്ത വാര്‍ത്തയോട് കാളിദാസ്

SCROLL FOR NEXT