NN Pillai, Vijayaraghavan 
Entertainment

എന്‍എന്‍ പിള്ളയോടും കുടുംബത്തോടും എല്ലാവര്‍ക്കും പുച്ഛമായിരുന്നു, ബന്ധുക്കള്‍ പലരും വീട്ടിലേക്ക് വരില്ലായിരുന്നു: വിജയരാഘവന്‍

കുട്ടിക്കാലം മുതല്‍ അച്ഛന്‍ എന്നോട് സുഹൃത്തിനെപ്പോലെയാണ് പെരുമാറിയിട്ടുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടനെന്ന നിലയില്‍ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് വിജയരാഘവന്‍. വില്ലനായും നായകനായും സഹനടനായുമെല്ലാം കയ്യടി നേടിയിട്ടുള്ള താരം പുതിയ കാലത്തും തന്നിലെ നടനെ അടയാളപ്പെടുത്തുകയാണ്. ഒരേസമയം തിയേറ്ററുകളിലെത്തിയ ആശ, പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ എന്നീ ചിത്രങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളായി എത്തി മലയാളികളുടെ കുട്ടേട്ടന്‍ കയ്യടി നേടുകയാണ്.

നാടകത്തില്‍ നിന്നുമാണ് വിജയരാഘവന്‍ സിനിമയിലെത്തുന്നത്. നാടക ആചാര്യന്‍ എന്‍എന്‍ പിള്ളയുടെ മകനായ വിജയരാഘവന്‍ ആ പാത പിന്തുടര്‍ന്നാണ് സിനിമയിലെത്തുന്നത്. അതേസമയം നാടകത്തില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ തന്റെ അച്ഛനും കുടുംബവും കളിയാക്കലുകലും അവഗണനകളും നേരിട്ടിട്ടുണ്ടെന്നാണ് വിജയരാഘവന്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

''അന്ന് നാടകത്തില്‍ അഭിനയിക്കുന്നതിനെ വളരെ മോശപ്പെട്ട കാര്യമായാണ് സമൂഹം കണ്ടിരുന്നത്. അച്ഛനും അമ്മയും മക്കളും അച്ഛന്റെ പെങ്ങളും അടക്കം ഞങ്ങളുടെ കുടുംബം മുഴുവന്‍ നാടകത്തില്‍ അഭിനയിക്കുന്ന സമയമായിരുന്നു. ഞങ്ങളുടെ ബന്ധുക്കള്‍ പലരും വീട്ടിലേക്ക് പോലും വരില്ലായിരുന്നു. നാടകക്കാരന്‍ എന്ന് വിളിച്ച് അച്ഛനെ കളിയാക്കുമായിരുന്നു. അയാള്‍ നാടകം ചെയ്ത് നടക്കുന്നത് പോരാഞ്ഞിട്ട് എന്തിനാണ് ഭാര്യയേയും മക്കളേയും കൂടി അതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത്. എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു. അതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്.'' വിജയരാഘവന്‍ പറയുന്നു.

അതേസമയം താനും അച്ഛനും തമ്മിലുണ്ടായിരുന്നു വളരെ അടുത്ത സൗഹൃദമായിരുന്നുവെന്നും വിജയരാഘവന്‍ പറയുന്നു. ''കുട്ടിക്കാലം മുതല്‍ അച്ഛന്‍ എന്നോട് സുഹൃത്തിനെപ്പോലെയാണ് പെരുമാറിയിട്ടുള്ളത്. തല്ലുകയും വഴക്ക് പറയുകയും ചെയ്തിട്ടുമുണ്ട്. അതില്ല എന്നല്ല. അച്ഛനോട് എനിക്ക് വലിയ ബഹുമാനമാണ്. പക്ഷെ സുഹൃദ്ബന്ധവും ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. എനിക്ക് ആദ്യമായി മദ്യം ഒഴിച്ചു തരുന്നത് പോലും അച്ഛനാണ്. ഞങ്ങള്‍ തമ്മില്‍ വലിയ അകല്‍ച്ചയൊന്നും ഉണ്ടായിട്ടില്ല'' അദ്ദേഹം പറയുന്നു.

ഇന്ന് തന്റെ മക്കളുമായും കൊച്ചുമക്കളുമായും തനിക്കുള്ളതും അതുപോലൊരു ബന്ധമാണെന്നാണ് വിജയരാഘവന്‍ പറയുന്നത്. കൊച്ചുമകള്‍ക്കൊപ്പമിരിക്കുമ്പോള്‍ തനിക്കും അവള്‍ക്കും ഒരേ പ്രായമാണെന്നും വിജയാരാഘവന്‍ പറയുന്നു.

Vijayaraghavan recalls his father and family getting ill treated because they were drama artists.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം'; തച്ചങ്കരിയെ പരിഹസിച്ച് ആര്‍ ശ്രീലേഖ

റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍; മഹീന്ദ്രയുടെ പുതിയ മോഡല്‍ വിപണിയില്‍, പ്രാരംഭവില 9.39 ലക്ഷം രൂപ

ഒരു പാത്രം വെള്ളത്തില്‍ റോബോട്ടിന്റെ മസ്തിഷ്‌കം; ഓക്‌സ്‌ഫോര്‍ഡില്‍ ചരിത്രം കുറിച്ച് മലയാളി ശാസ്ത്രജ്ഞന്‍ ഡോ. സഫീര്‍

'ആദ്യമായിട്ടായിരിക്കും ഒരു നവാ​ഗത സംവിധായകന്റെ സിനിമയ്ക്ക് ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത്'; ജേസൺ സഞ്ജയ്‌യുടെ 'സി​ഗ്മ' ട്രെയ്‌ലർ

വയറിങ്ങും പോസ്റ്റും ജീവനക്കാര്‍ വക, ബധിരയും മൂകയുമായ വൃദ്ധയുടെ വീട്ടില്‍ വൈദ്യുതി എത്തിച്ച് കെഎസ്ഇബി; കാരുണ്യ ദീപം, കൈയടി