വിജയ് ആരാധകർ വൻ ആഘോഷത്തോടെയാണ് 'ജന നായക'നെ തിയറ്ററിൽ വരവേറ്റത്. വിജയ് ആരാധകർക്കുള്ള പക്കാ ട്രീറ്റ് തന്നെയായിരുന്നു 'ജന നായകൻ' എന്ന് തന്നെയാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. റിലീസ് പ്രതിസന്ധികളും ചിത്രം ഓൺലൈനിൽ ലീക്കായതുമൊന്നും തിയറ്ററുകളിലേക്ക് ആളുകളെ എത്തിക്കുന്നതിന് തടസമായിട്ടില്ല എന്നാണ് ആദ്യ ഷോയ്ക്ക് പിന്നാലെയുള്ള വിലയിരുത്തൽ.
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ നിന്ന് ആദ്യ ദിനം എത്ര കളക്ഷൻ നേടി എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേക്ഷകർ. ഓപ്പണിങ് ഡേയിൽ 78.27 കോടിയാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ. 41 കോടിയാണ് ചിത്രം ഓപ്പണിങ് ഡേയിൽ ഇന്ത്യയിൽ നിന്ന് മാത്രം നേടിയത്. 36.50 കോടിയാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് കളക്ട് ചെയ്തത്.
തെലുങ്ക് പതിപ്പിൽ നിന്ന് 2.75 കോടിയും ഹിന്ദി പതിപ്പിൽ നിന്ന് 1.75 കോടിയും ചിത്രം കളക്ട് ചെയ്തു. വിദേശ മാർക്കറ്റിൽ നിന്ന് 30 കോടിയും ചിത്രം നേടി. എന്നാൽ വിജയ്‌യുടെ മുൻ ചിത്രങ്ങളിലേക്കാൾ ഓപ്പണിങ് ഡേയിൽ കളക്ഷൻ കുറവാണ് ജന നായകൻ നേടിയിരിക്കുന്നത്. 'ലിയോ', 'ബീസ്റ്റ്', 'ഗോട്ട്' എന്നീ ചിത്രങ്ങൾ ഓപ്പണിങ് ഡേയിൽ നേടിയ അത്രയും കളക്ഷൻ ജന നായകൻ നേടിയില്ല എന്നതും ശ്രദ്ധേയമാണ്.
'ലിയോ'- 64. 8 കോടി, 'ബീസ്റ്റ്'- 49. 3 കോടി, 'ഗോട്ട്'- 44 കോടി എന്നിങ്ങനെയാണ് ആദ്യ ദിനം നേടിയത്. ദളപതി വെട്രി കൊണ്ടൻ എന്ന പൊലീസ് ഓഫീസറായാണ് വിജയ് ചിത്രത്തിലെത്തിയത്. വിജയ്‌യുടെ വളർത്തുമകളായി മമിത ബൈജുവും കയ്യടി നേടി. ബോബി ഡിയോളാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്.
സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങിലും വലിയ നേട്ടമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജന നായകൻ' ബ്ലോക്ക് സീറ്റുകൾ ഒഴിവാക്കി 15.44 കോടി രൂപയും ബ്ലോക്ക് സീറ്റുകൾ ഉൾപ്പെടെ 21.26 കോടി രൂപയാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ സ്വന്തമാക്കിയത്. വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ഈ ചിത്രം തിയറ്ററുകള്‍ ഇളക്കി മറിക്കുകയാണ്.
വിജയ്‌യുടെയും മമിതയുടെയും പ്രകടനവും ഇരുവരും തമ്മിലുള്ള വൈകാരിക ബന്ധവും പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്നുണ്ട്. അനിരുദ്ധിന്‍റെ സംഗീതമാണ് സിനിമയെ പിടിച്ചിരുത്തുന്ന മറ്റൊരു ഘടകം. ആക്ഷന്‍ രംഗങ്ങളായും സിനിമ സമ്പന്നമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates