ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'വിവാഹത്തെക്കുറിച്ച് അച്ഛൻ എന്നോടും പറഞ്ഞില്ല, ഞാനിപ്പോഴും കൊച്ചുകുട്ടിയാണെന്ന് കരുതിയാവും'

ശ്വേതാംബര സോണിയെ 2020 ലാണ് അദ്ദേഹം വിവാ‌ഹം ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ വിക്രം ഭട്ടിന്റെ വിവാഹ വാർത്ത പുറത്തുവന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് അദ്ദേഹം വാർത്ത പുറത്തുവിടുന്നത്. ശ്വേതാംബര സോണിയെ 2020 ലാണ് അദ്ദേഹം വിവാ‌ഹം ചെയ്തത്. ഇപ്പോൾ വിക്രം ഭട്ടിന്റെ മകൾ കൃഷ്ണ ഭട്ടിന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.

വിവാഹത്തെക്കുറിച്ച് അച്ഛൻ തന്നോടും മറച്ചുവച്ചു എന്നാണ് കൃഷ്ണ പറയുന്നത്. ഈ വർഷം ആദ്യം പെട്ടെന്നൊരു ദിവസം വന്നാണ് വിവാഹത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് എന്നാണ് കൃഷ്ണയുടെ വാക്കുകൾ.  ''താനിപ്പോഴും കൊച്ചുകുട്ടിയാണെന്ന് കരുതിയത് കൊണ്ടായിരിക്കും അദ്ദേഹം തുറന്ന് പറയാന്‍ വൈകിയത്. ഈ വര്‍ഷം തുടക്കത്തില്‍ പെട്ടന്നൊരു ദിവസം അദ്ദേഹം തനിക്കരികില്‍ വന്ന് എല്ലാം പറയുകയായിരുന്നു''- കൃഷ്ണ പറഞ്ഞു. 

അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചും കൃഷ്ണ മനസു തുറന്നു. 13 വയസ്സുവരെ അച്ഛനുമായി വലിയ അടുപ്പം ഇല്ലായിരുന്നു ‌. എന്നാൽ പിന്നീട് മനോഹരമായ ബന്ധം ഞങ്ങള്‍ക്കിടയില്‍ ഉടലെടുത്തുവെന്നും ഇനിയും അതങ്ങനെ തന്നെ തുടരുമെന്നും കൃഷ്ണ പറയുന്നു. വിക്രം ഭട്ടിന് മുന്‍ഭാര്യ അതിഥി ഭട്ടില്‍ ജനിച്ച മകളാണ് കൃഷ്ണ. 1998 ലാണ് വിക്രം ഭട്ടും അതിഥിയും വിവാഹമോചിതരാകുന്നത്. 

ശ്വേതാംബര സോണിയുടെ പിറന്നാൾ ദിനത്തിലാണ് വിക്രം ഭട്ട് വിവാഹവാർത്ത പുറത്തുവിട്ടത്. ഇൻസ്റ്റ​ഗ്രാമിലൂടെ ഒന്നിച്ചുള്ള ചിത്രം പങ്കുവയ്ക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഇരുവരുടേയും വിവാഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT