വിനായകൻ/ ഫയൽ 
Entertainment

'വലിയ കുറ്റകൃത്യത്തെ മീടൂ എന്ന ഊള പേരുമിട്ട് ജനത്തെ പറ്റിക്കുന്നോ?'

ഇന്ത്യയിലെ നിയമത്തിലെ വളരെ ഭീകരമായ കുറ്റകൃത്യമാണത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മീ ടൂ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി നടന്‍ വിനായകന്‍. തനിക്കെതിരെ മീടൂ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?. മീടൂ എന്നത് ശാരീരികവും മാനസികവുമായ ഉപദ്രവമാണ്. താന്‍ അത്തരത്തില്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് വിനായകന്‍ പറഞ്ഞു. 

പന്ത്രണ്ട് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിനായകന്‍ പൊട്ടിത്തെറിച്ചത്. ഇന്ത്യയിലെ നിയമത്തിലെ വളരെ ഭീകരമായ കുറ്റകൃത്യമാണത്. ഇത്രയും വലിയ തെറ്റ് നടത്തിയിട്ട് എത്രയാളുകള്‍ ജയിലില്‍ പോയി. ഇത്ര വലിയ കുറ്റകൃത്യത്തെ മീടൂ എന്ന ഊള പേരുമിട്ട് ജനത്തെ പറ്റിക്കുന്നോ?. എന്താണ് മീടൂ?. ശാരീരികവും മാനസികവുമായ പീഡനം. വിനായകനോട് തമാശ കളിക്കുന്നോയെന്നും നടന്‍ ചോദിച്ചു. 

ഇനി തന്റെ മേലോട്ടാണ് മീടൂ ഇടുന്നതെങ്കില്‍, അതുകൊണ്ടാണ് എന്താണ് മീടൂ എന്ന് അന്ന് ചോദിച്ചത്. താന്‍ ഇത് ചെയ്തിട്ടില്ല. താന്‍ സ്ത്രീകളുമായി ശാരീരികബന്ധത്തിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. അത് റോഡില്‍ പോയിരുന്ന് നോട്ടീസ് കൊടുക്കുന്നതല്ല. പത്തു സ്ത്രീകളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി നേരത്തെ 'ഒരുത്തീ' സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ വിനായകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരാളോട് ലൈംഗികബന്ധത്തിന് തയ്യാറാണോ എന്ന് ചോദിക്കുന്നത് മീ ടൂവാണെങ്കില്‍ അത് താന്‍ ചെയ്തിട്ടുണ്ടെന്നാണ് വിനായകന്‍ പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സിയുഇടി യുജി 2026 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

ടി20 ലോകകപ്പിനുള്ള ഒഫീഷ്യൽസിനെ പ്രഖ്യാപിച്ചു; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ അംപയർമാർ പട്ടികയിൽ

SCROLL FOR NEXT