വൈശാഖും വിനീതും ഇന്‍സ്റ്റഗ്രാം
Entertainment

'നീ എന്ത് കഥ പറഞ്ഞാലും എനിക്ക് ഇഷ്ടപ്പെടാനുള്ള കാരണം മനസിലായില്ലേ ചേട്ടാ': വിനീതിനോട് വൈശാഖ്; മറുപടി

നമ്മുടെ അടുത്ത പടത്തിനായി കാത്തിരിക്കുന്നു എന്നായിരുന്നു വിനീതിന്‍റെ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

ഹൃദയത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം തിയറ്ററില്‍ എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ചിത്രത്തിന്റെ നിര്‍മാതാവായ വൈശാഖ് സുബ്രഹ്മണ്യത്തിന്റെ കുറിപ്പാണ്. വിനീത് ശ്രീനിവാസനെ പ്രശംസിച്ചുകൊണ്ടാണ് വൈശാഖിന്റെ കുറിപ്പ്.

'നീ എന്ത് കഥ പറഞ്ഞാലും എനിക്ക് ഇഷ്ടപെടാനുള്ള കാരണം ഇപ്പൊ മനസിലായില്ലേ ചേട്ടാ'- എന്നാണ് വൈശാഖ് കുറിച്ചത്. വിനീതിനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. ചിത്രത്തിനോടുള്ള സ്‌നേഹത്തിനും പിന്തുണയ്ക്കും കാണികളോട് നന്ദി പറയാനും വൈശാഖ് മറന്നില്ല.

പിന്നാലെ വൈശാഖിന് നന്ദി പുറഞ്ഞുകൊണ്ട് വിനീതും എത്തി. 'എന്നെ വിശ്വസിച്ചതിനും എനിക്കൊപ്പം നിന്നതിനും നന്ദി വൈശാഖ്.സിനിമാ നിര്‍മാണത്തിലെ ഓരോ ഘട്ടത്തിലും നീ നടത്തിയ ഇടപെടലുകള്‍ ആളുകള്‍ നിന്നില്‍ നിന്ന് പഠിക്കേണ്ടതാണ്. നമ്മുടെ അടുത്ത പടത്തിനായി കാത്തിരിക്കുന്നു.'- വിനീത് കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. അപ്പോ അടുത്ത പടത്തിനുളള അഡ്വാന്‍സും കിട്ടിയല്ലേ- എന്നായിരുന്നു ഒരാളുടെ കമന്റ്. പുതിയ നിര്‍മാതാക്കള്‍ക്ക് അവസരം നല്‍കൂ അവര്‍ കൂടി രക്ഷപെടട്ടെ വിനീത് തൊട്ടാല്‍ അത് പൊന്നാണ്- എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. കൂടാതെ നിവിന്‍ പോളിയുടെ കഥാപാത്രത്തിനും ഗംഭീര അഭിപ്രായമാണ് നേടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും