ഹരീഷ് പേരടിയും ഭാര്യ ബിന്ദുവും/ ഫേയ്സ്ബുക്ക് 
Entertainment

'ബിന്ദു എന്റെ കൂടെ ഇറങ്ങിവരുമ്പോൾ കയ്യിലുണ്ടായിരുന്നത് കടംവാങ്ങിയ 100 രൂപ'; ഹരീഷ് പേരടി

'തളർന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു എൻ്റെ ധനം'

സമകാലിക മലയാളം ഡെസ്ക്

വിസ്മയയുടെ മരണത്തോടെ സ്ത്രീധനം കേരളത്തിൽ‌ വലിയ ചർച്ചയാവുകയാണ്. ഇപ്പോൾ തന്റെ വിവാഹദിവസത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് നടൻ ഹരീഷ് പേരടി. ബിന്ദു തന്റെ കൂടെ ഇറങ്ങിവരുമ്പോൾ കയ്യിലുണ്ടായിരുന്നത് എ​ഗ്രിമെന്റ് എഴുതാൻ കടം വാങ്ങിയ 100 രൂപമാത്രമാണെന്നാണ് താരം പറഞ്ഞത്. തളർന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു തൻ്റെ ധനമെന്നും ഹരീഷ് ഫേയ്സ്ബുക്കിൽ കുറിച്ചു. വിവാഹദിവസത്തെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. 

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

1993 ഡിസംബർ 3 ന് രാവിലെ ബിന്ദു എൻ്റെ കൂടെ ഇറങ്ങി വരുമ്പോൾ എൻ്റെ കൈയ്യിൽ വിവാഹ എഗ്രിമെൻ്റ് എഴുതാൻ കടം വാങ്ങിയ 100 രൂപ മാത്രമെ ഉണ്ടായിരുന്നുള്ളു...പിന്നീട് കുട്ടികളെ നൃത്തം പഠിപ്പിച്ച് അവളും നാടകം കളിച്ച് ഞാനും..തളർന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു എൻ്റെ ധനം...ജീവിക്കാൻ ധൈര്യമാണ് വേണ്ടത്...അതുണ്ടെങ്കിൽ ജീവിതം തന്നെ പിന്നാലെ വരും...ഇന്നലെ ഞങ്ങളുടെ  "കലാനിധി" വീടിൻ്റെ പാലുകാച്ചൽ കഴിഞ്ഞിട്ട് രണ്ടു വർഷം തികയുന്ന ദിവസമായിരുന്നു...എന്നോട് അഭിപ്രായ വിത്യാസമുണ്ടാവുമെങ്കിലും നിങ്ങളെന്നെ ജാതി,മത,രാഷ്ട്രിയ വിത്യാസമില്ലാതെ അനുഗ്രഹിക്കും എന്നെനിക്കുറപ്പുണ്ട്...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

കേരള കേന്ദ്ര സര്‍വകലാശാലയിൽ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ ആറുവരിപ്പാത വൈകും, പൂര്‍ത്തിയാകുക അടുത്ത വര്‍ഷം പകുതിയോടെ

കോഴിയിറച്ചിയോ മുട്ടയോ! ആരോ​ഗ്യത്തിന് കൂടുതൽ മെച്ചം ഏത്?

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി; ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

SCROLL FOR NEXT