Entertainment

അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഹര്‍ത്താല്‍ നടത്തിയത് അറിഞ്ഞിരുന്നോ? ശ്യാം പുഷ്‌കരന് ഹരീഷ് പേരടിയുടെ മറുപടി

വിദ്യാര്‍ഥി രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പാണെന്നും, വിദ്യാര്‍ഥി രാഷ്ട്രീയത്തോട് എതിര് നിലപാട് സ്വീകരിക്കുന്ന സിനിമയാണ് സന്ദേശമെന്നുമാണ് ശ്യാം പുഷ്‌കരന്‍ പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സന്ദേശം സിനിമ നല്‍കിയ സന്ദേശവുമായി യോജിപ്പില്ലെന്ന തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്റെ വാക്കുകള്‍ക്ക് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടത്തത് ശ്യാം പുഷ്‌കരന്‍ അറിഞ്ഞില്ലേയെന്നും, അതാണ് സന്ദേശം സിനിമയുടെ രാഷ്ട്രീയം എന്നുമാണ് ഹരീഷ് പേരടിയുടെ പ്രതികരണം. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടിയുടെ മറുപടി. ശബരിമല വിഷയം കത്തി നില്‍ക്കുന്ന സമയത്ത് സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ സമരപന്തലിനടുത്ത് വെച്ച് വേണുഗോപാലന്‍ നായര്‍ എന്നൊരാള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി ഹര്‍ത്താല്‍ ആചരിച്ചതിനെ ചൂണ്ടിയാണ് ഹരീഷ് പേരടിയുടെ വാക്കുകള്‍. 

വിദ്യാര്‍ഥി രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പാണെന്നും, വിദ്യാര്‍ഥി രാഷ്ട്രീയത്തോട് എതിര് നിലപാട് സ്വീകരിക്കുന്ന സിനിമയാണ് സന്ദേശമെന്നുമാണ് ശ്യാം പുഷ്‌കരന്‍ പറഞ്ഞത്.ഇത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. മലയാളത്തിന്റെ നിത്യഹരിത സിനിമകളില്‍ ഒന്നായിട്ടാണ് സന്ദേശത്തെ വിലയിരുത്തുന്നത്. ശ്യാം പുഷ്‌കരനോട് യോജിച്ചും എതിര്‍ത്തും ഫേസ്ബുക്കില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT