Entertainment

അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഹര്‍ത്താല്‍ നടത്തിയത് അറിഞ്ഞിരുന്നോ? ശ്യാം പുഷ്‌കരന് ഹരീഷ് പേരടിയുടെ മറുപടി

വിദ്യാര്‍ഥി രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പാണെന്നും, വിദ്യാര്‍ഥി രാഷ്ട്രീയത്തോട് എതിര് നിലപാട് സ്വീകരിക്കുന്ന സിനിമയാണ് സന്ദേശമെന്നുമാണ് ശ്യാം പുഷ്‌കരന്‍ പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സന്ദേശം സിനിമ നല്‍കിയ സന്ദേശവുമായി യോജിപ്പില്ലെന്ന തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്റെ വാക്കുകള്‍ക്ക് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടത്തത് ശ്യാം പുഷ്‌കരന്‍ അറിഞ്ഞില്ലേയെന്നും, അതാണ് സന്ദേശം സിനിമയുടെ രാഷ്ട്രീയം എന്നുമാണ് ഹരീഷ് പേരടിയുടെ പ്രതികരണം. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടിയുടെ മറുപടി. ശബരിമല വിഷയം കത്തി നില്‍ക്കുന്ന സമയത്ത് സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ സമരപന്തലിനടുത്ത് വെച്ച് വേണുഗോപാലന്‍ നായര്‍ എന്നൊരാള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി ഹര്‍ത്താല്‍ ആചരിച്ചതിനെ ചൂണ്ടിയാണ് ഹരീഷ് പേരടിയുടെ വാക്കുകള്‍. 

വിദ്യാര്‍ഥി രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പാണെന്നും, വിദ്യാര്‍ഥി രാഷ്ട്രീയത്തോട് എതിര് നിലപാട് സ്വീകരിക്കുന്ന സിനിമയാണ് സന്ദേശമെന്നുമാണ് ശ്യാം പുഷ്‌കരന്‍ പറഞ്ഞത്.ഇത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. മലയാളത്തിന്റെ നിത്യഹരിത സിനിമകളില്‍ ഒന്നായിട്ടാണ് സന്ദേശത്തെ വിലയിരുത്തുന്നത്. ശ്യാം പുഷ്‌കരനോട് യോജിച്ചും എതിര്‍ത്തും ഫേസ്ബുക്കില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT