Entertainment

അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഹര്‍ത്താല്‍ നടത്തിയത് അറിഞ്ഞിരുന്നോ? ശ്യാം പുഷ്‌കരന് ഹരീഷ് പേരടിയുടെ മറുപടി

വിദ്യാര്‍ഥി രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പാണെന്നും, വിദ്യാര്‍ഥി രാഷ്ട്രീയത്തോട് എതിര് നിലപാട് സ്വീകരിക്കുന്ന സിനിമയാണ് സന്ദേശമെന്നുമാണ് ശ്യാം പുഷ്‌കരന്‍ പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സന്ദേശം സിനിമ നല്‍കിയ സന്ദേശവുമായി യോജിപ്പില്ലെന്ന തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്റെ വാക്കുകള്‍ക്ക് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടത്തത് ശ്യാം പുഷ്‌കരന്‍ അറിഞ്ഞില്ലേയെന്നും, അതാണ് സന്ദേശം സിനിമയുടെ രാഷ്ട്രീയം എന്നുമാണ് ഹരീഷ് പേരടിയുടെ പ്രതികരണം. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടിയുടെ മറുപടി. ശബരിമല വിഷയം കത്തി നില്‍ക്കുന്ന സമയത്ത് സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ സമരപന്തലിനടുത്ത് വെച്ച് വേണുഗോപാലന്‍ നായര്‍ എന്നൊരാള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി ഹര്‍ത്താല്‍ ആചരിച്ചതിനെ ചൂണ്ടിയാണ് ഹരീഷ് പേരടിയുടെ വാക്കുകള്‍. 

വിദ്യാര്‍ഥി രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പാണെന്നും, വിദ്യാര്‍ഥി രാഷ്ട്രീയത്തോട് എതിര് നിലപാട് സ്വീകരിക്കുന്ന സിനിമയാണ് സന്ദേശമെന്നുമാണ് ശ്യാം പുഷ്‌കരന്‍ പറഞ്ഞത്.ഇത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. മലയാളത്തിന്റെ നിത്യഹരിത സിനിമകളില്‍ ഒന്നായിട്ടാണ് സന്ദേശത്തെ വിലയിരുത്തുന്നത്. ശ്യാം പുഷ്‌കരനോട് യോജിച്ചും എതിര്‍ത്തും ഫേസ്ബുക്കില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT