Entertainment

അത്രമാത്രം മുറിവുകളാണ് ശ്രീ തന്നത്; ഇപ്പോള്‍ പറയുന്നത് പച്ചക്കള്ളം; ശ്രീശാന്തിനെതിരെ മുന്‍കാമുകി

ആ ബന്ധത്തില്‍ നിന്ന് ഇതു വരെ പുറത്തു കടക്കാന്‍ എനിക്കായില്ല. അത്രമാത്രം മുറിവുകളാണ് ആ ബന്ധം എനിക്കു നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് താന്‍ വിവാഹിതനായതെന്ന ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പരാമര്‍ശത്തിനെതിരെ നടിയും മുന്‍കാമുകിയുമായ നികേഷ പട്ടേല്‍. ഇക്കാര്യത്തില്‍ ശ്രീശാന്ത് പറയുന്നത് പച്ചക്കള്ളമാണെന്നും ആ കാലയളവില്‍ തങ്ങള്‍ ഒരുമിച്ചായിരുന്നു ജീവിച്ചെതെന്നും അപ്പോള്‍ അത് എന്ത് പ്രണയമായിരുന്നെന്നും നികേഷ പട്ടേല്‍ തുറന്നടിച്ചു.

ബിഗ്‌ബോസ് ഹിന്ദിപതിപ്പില്‍ ഭാര്യ ഭുവനേശ്വരിയുടെ സന്ദേശമെത്തിയതോടെ ശ്രീശാന്ത് വികാരഭരിതനായി പൊട്ടിക്കരഞ്ഞിരുന്നു. തുടര്‍ന്നായിരുന്നു ഭുവനേശ്വരിയുമായുളള പ്രണയത്തെ കുറിച്ചു ശ്രീ വാചലനായത്. ഇതാണ് നികേഷയെ ചൊടിപ്പിച്ചത്. ശ്രീശാന്ത് ഞാനുമായുളള ബന്ധത്തെ പാടെ തള്ളിക്കളഞ്ഞുവെന്നും അതു തന്നെ വല്ലാതെ മുറിവേല്‍പിച്ചുവെന്നും നികേഷ ബാംഗ്ലൂര്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ബ്രേക്കപ്പിനു ശേഷം ഇതു വരെ ഞാന്‍ ശ്രീയെ നേരില്‍ കണ്ടിട്ടില്ലെന്നും. നികേഷ പറയുന്നു. 

ആ ബന്ധത്തില്‍ നിന്ന് ഇതു വരെ പുറത്തു കടക്കാന്‍ എനിക്കായില്ല. അത്രമാത്രം മുറിവുകളാണ് ആ ബന്ധം എനിക്കു നല്‍കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബ്രേക്കപ്പിനു ശേഷം എല്ലാത്തില്‍ നിന്നും മാറി നടക്കുകയാണ് ഞാന്‍. ശ്രീയുടെ പ്രസ്താവന എന്നെ മുറിപ്പെടുത്തുന്നു. അതു സത്യമാണെങ്കില്‍ അപ്പോള്‍ അയാള്‍ എന്നോട് എന്താണ് ചെയ്തിരുന്നത്. ഇതെന്നെ കൂടുതല്‍ മുറിപ്പെടുത്തുന്നു. ബിഗ് ബോസ് ഷോയില്‍ തന്നെ ഒരു മഹാനായി ചിത്രീകരിക്കാനാണ് ശ്രീശാന്ത് ശ്രമിക്കുന്നതെന്നും എന്നാല്‍  യഥാര്‍ത്ഥത്തില്‍ അയാള്‍ സ്ത്രീകളെ ബഹുമാനിക്കാത്ത വ്യക്തിയാണെന്നും നികേഷ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT