Entertainment

അമര്‍ അക്ബര്‍ അന്തോണി തമിഴില്‍; ആഗ്രഹം പ്രകടിപ്പിച്ച് ഉദയനിധി സ്റ്റാലിന്‍

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം പ്രമേയമാക്കി എടുത്ത ഈ ചിത്രത്തില്‍ ജയസൂര്യയും, പൃഥ്വിരാജും, ഇന്ദ്രജിത്തും, നമിത പ്രമോദുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

Author : സമകാലിക മലയാളം ഡെസ്ക്

നാദിര്‍ഷാ സംവിധാനം ചെയ്ത 2015ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണി തമിഴില്‍ റീമേക്ക് ചെയ്യാന്‍ നീക്കം. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം പ്രമേയമാക്കി എടുത്ത ഈ ചിത്രത്തില്‍ ജയസൂര്യയും, പൃഥ്വിരാജും, ഇന്ദ്രജിത്തും, നമിത പ്രമോദുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

കോളിവുഡ് യുവതാരം ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ റീമേക്കിനായി താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 'സിനിമ കണ്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. ചെയ്യണം എന്ന് അതിയായ ആഗ്രഹമുണ്ട്. പലരേയും സമീപിച്ചിട്ടുണ്ട്'. 

'മലയാളത്തിലേതുപോലെ മൂന്ന് താരങ്ങളെ ഒരുമിച്ച് കിട്ടുക എന്നതാണ് ശ്രമകരം. മൂന്ന് പേര്‍ക്കും ഒരു നായിക എന്ന ആശയത്തിന് എത്രമാത്രം സ്വീകാര്യത കിട്ടും എന്ന കാര്യത്തിലും സംശയമുണ്ട്. പക്ഷേ പറ്റിയ താരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്. പലര്‍ക്കും സിനിമയുടെ സിഡി അയച്ചുകൊടുത്തിട്ടുണ്ട്. വിഷയം നിര്‍മ്മാതാക്കളുമായൊക്കെ സംസാരിച്ചു. പറ്റുമെങ്കില്‍ ചെയ്യണം' ഉദയിനിധി സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കായ നിമിറാണ് ഉദയനിധിയുടെ തിയറ്ററിലുള്ള ചിത്രം. നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിലേക്ക് കടക്കുകയാണ് താരം. ഇതിനിടയില്‍ അമര്‍ അക്ബര്‍ അന്തോണിയുടെ ചര്‍ച്ചകളും നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം