Entertainment

'അവർ രണ്ടുപേരും എത്തുന്ന ദിവസത്തിലേക്ക് ഞങ്ങൾ ഓണം മാറ്റിവയ്ക്കുന്നു', ഗീത പുഷ്‌കരന്റെ കുറിപ്പ് 

ഇതാദ്യമായാണ് പിറന്നാൾദിനമായ ഉത്രാടത്തിന് മകൻ സദ്യ കഴിക്കാൻ വീട്ടിൽ വരാതിരിക്കുന്നതെന്ന് ​​ഗീത

സമകാലിക മലയാളം ഡെസ്ക്

കനും തിരക്കഥാകൃത്തുമായ ശ്യാം പുഷ്കരന് പിറന്നാൾ ആശംസകൾ നേർന്ന് അമ്മ ​ഗീത പുഷ്കരൻ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. ഇതാദ്യമായാണ് പിറന്നാൾദിനമായ ഉത്രാടത്തിന് മകൻ സദ്യ കഴിക്കാൻ വീട്ടിൽ വരാതിരിക്കുന്നതെന്ന് ​​ഗീത പറയുന്നു. ശ്യാമും ഉണ്ണിമായയും വരുന്ന ദിവസത്തിലേക്ക് ഓണം മാറ്റിവെക്കുന്നുവെന്നും ഗീത പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

1984 ലെ ഉത്രാടപ്പകൽ .. എനിക്കും ഉത്രാടപ്പാച്ചിലിന്റെ എത്രയോ ഇരട്ടി എരിപൊരി നോവായിരുന്നു. തലേ രാത്രി തുടങ്ങിയ നോവ്. പതിനേഴു മണിക്കൂർ.. ആകെത്തളർന്ന്, ഇടക്ക് ബോധം പോയി ..
നൊന്ത് പിടഞ്ഞ് ഞാൻ. അവസാനം എന്റെ മകൻ വളരെ മെല്ലെ സമയമെടുത്ത് ഈ ലോകത്തേക്ക് വരണമോ വേണ്ടയോ എന്ന് സാവധാനം സൂക്ഷ്മമായി ചിന്തിച്ചു ചിന്തിച്ച് വിശകലനം ചെയ്ത് ,മടിച്ചു മടിച്ചു പുറത്തെത്തി. ആ ഉത്രാടദിനത്തിനു ശേഷം ഇതാദ്യമായാണ് അവൻ പിറന്നാൾ ഉണ്ണാൻ വരാത്ത ഒരു ഉത്രാടം .. കോവിഡ് വഴിതടഞ്ഞു നിൽക്കുന്നു. തങ്കമ്മയും അച്ഛമ്മയെ കാണാൻ പോയി.

ഏറ്റവും പ്രിയപ്പെട്ടവർ രണ്ടുപേരും എത്തുന്ന ദിവസത്തിലേക്ക് ഞങ്ങൾ ഓണം മാറ്റിവയ്ക്കുന്നു.
എങ്കിലും.. ഉണ്ണിമായയും അവനും മാത്രമായി ഒരുക്കുന്ന ഒരു കുഞ്ഞു പിറന്നാൾ സദ്യയും ആഘോഷവും ... അതങ്ങു നടക്കട്ടേ. ഞങ്ങൾ വീഡിയോ കോൾ വിളിച്ച് ആഘോഷത്തിൽ പങ്കുകൊള്ളും. ചില കാര്യങ്ങൾ ഇങ്ങനെയും മധുരതരമാക്കാം .. അവർ രണ്ടുപേരും കൂടി ഒരുക്കുന്ന പിറന്നാൾ ആഘോഷവും ഇതാദ്യം, മധുര മധുരവും സ്നേഹനിർഭരവുമാവട്ടേ ഈ പിറന്നാൾ, ഇങ്ങനെ ഒരുപാട് ഒരുപാട് പിറന്നാൾ ആഘോഷിക്കാൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടേ എന്ന പ്രാർത്ഥനയും ആശംസകളും ,മക്കളേ.. പിറന്നാൾ ആശംസകൾ മകനേ..
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT