Entertainment

ഇതിലുള്ളത് ശരീര പ്രദര്‍ശനവും അശ്ലീലവും മാത്രം; ഊര്‍മിളയുടെ ഛമ്മ ഛമ്മ ഗാനത്തിന്റെ റീമേക്കിന് എതിരേ ആരാധകര്‍

ഗാനം 17 മില്യണ്‍ വ്യൂവേഴ്‌സ് കടന്ന് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുമ്പോള്‍ വലിയ വിമര്‍ശനമാണ് ആരാധകരില്‍ നിന്ന് ഉയരുന്നത്

സമകാലിക മലയാളം ഡെസ്ക്

ചില ഗാനങ്ങള്‍ എത്ര കാലം കഴിഞ്ഞാലും മനസില്‍ നിന്നു മായില്ല. പുതിയ തലമുറയിലുള്ളവര്‍ വരെ ഗാനത്തെ ഏറ്റെടുക്കും. ഇത്തരം ഗാനങ്ങളെ റീമേക്ക് ചെയ്ത് നശിപ്പിക്കുന്ന പതിവ് സിനിമ മേഖലയിലുണ്ട്. ഇപ്പോള്‍ ബോളിവുഡില്‍ കത്തുപിടിക്കുന്നത് റീമേക് വിവാദമാണ്. ഊര്‍മ്മിള തകര്‍ത്താടിയ ഛമ്മ ഛമ്മ എന്ന ഗാനമാണ് റീമേക്ക് ചെയ്തതിന്റെ പേരില്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. മേനി പ്രദര്‍ശനത്തിനും അശ്ലീലത്തിനും വേണ്ടിയാണ് പ്രശസ്ത ഗാനം റീമേക്ക് ചെയ്തിരിക്കുന്നതെന്നാണ്  ആരോപണം. 

അര്‍ഷാദ് വാര്‍സിയുടെ പുതിയ ചിത്രം ഫ്രോഡ് സയ്യാനിയിലാണ് ഛമ്മ ഛമ്മയുടെ റീമേക് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്. ഗാനം 17 മില്യണ്‍ വ്യൂവേഴ്‌സ് കടന്ന് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുമ്പോള്‍ വലിയ വിമര്‍ശനമാണ് ആരാധകരില്‍ നിന്ന് ഉയരുന്നത്. അശ്ലീലം നിറക്കാന്‍ വേണ്ടി മാത്രം തങ്ങളുടെ പ്രിയഗാനത്തെ ഉപയോഗിച്ചു എന്നാണ് ആരോപണം. നേഹ കക്കാര്‍ ആണ് ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിക്കുന്നത്. തനിഷ്‌ക് ഭാഗ്ജിയുടെതാണു സംഗീതം. സൗരവ് ശ്രീ വാസ്തവയാണു ചിത്രത്തിന്റെ സംവിധാനം. ജനുവരി 18ന് ചിത്രം തീയറ്ററുകളിലെത്തും. 

20 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ചൈനാ ഗേറ്റിലാണ് ഊര്‍മിളയുടെ ഛമ്മ ഛമ്മ ഉണ്ടായിരുന്നത്. ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ട ഗാനമാണിത്. ഗാനവും ഊര്‍മിളയുടെ നൃത്തവുമാണ് ഛമ്മ ഛമ്മയെ വ്യത്യസ്തമാക്കിയത്. അല്‍ക യജ്ഞിക്, ശങ്കര്‍ മഹാദേവന്‍, വിനോദ് റാത്തോഡ് എന്നിവര്‍ ചേര്‍ന്നാണ് പഴയ ഛമ്മ ഛമ്മ ആലപിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT