Entertainment

ഇത് പഴയ ആളല്ല; ലെഹങ്കയില്‍ തിളങ്ങി രാണു മണ്ഡല്‍, അമ്പരപ്പിക്കുന്ന മേക്കോവര്‍; വിഡിയോ

ആരാധകരെ അമ്പരപ്പിക്കുകയാണ് രാണുവിന്റെ പുത്തന്‍ ലുക്ക്

സമകാലിക മലയാളം ഡെസ്ക്

റെയില്‍വേ പ്ലാറ്റ്‌ഫോമിലെ ഒരു ഗാനമാണ് രാണു മണ്ഡലിന്റെ ജീവിതം മാറ്റിമറിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ താരമാണ് ഈ ഗായിക. നിരവധി ആരാധകരുള്ള സെലിബ്രിറ്റിയായി മാറിയതോടെ രാണുവിന്റെ ജീവിതവും കളര്‍ഫുളായിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് രാണുവിന്റെ പുതിയ മേക്കോവര്‍ വിഡിയോ ആണ്. ആരാധകരെ അമ്പരപ്പിക്കുകയാണ് രാണുവിന്റെ പുത്തന്‍ ലുക്ക്. 

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന്റെ പിന്നില്‍. കാണ്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ഹെവി ആഭരണങ്ങളും അണിഞ്ഞ് തിളങ്ങിയിരിക്കുകയാണ് രാണു. ഇതിനൊപ്പം എലഗന്റ് ഹെയര്‍ സ്റ്റൈല്‍ കൂടി ആയതോടെ അവര്‍ കൂടുതല്‍ സുന്ദരിയായി. 

ലതാ മങ്കേഷ്‌കറിന്റെ ഏക് പ്യാര്‍ കാ നഗ്മാ ഹായ് എന്ന ഗാനം പാടുന്ന രാണുവിന്റെ വിഡിയോ വൈറലായതോടെ അവര്‍ താരമായി മാറിയത്. അതിന് ശേഷം നിരവധി ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരം അവര്‍ക്കുണ്ടായി. എന്നാല്‍ അതിനൊപ്പം നിരവധി വിവാദങ്ങളിലും ഇവര്‍ അകപ്പെട്ടു. രാണുവിന്റെ മകള്‍ അവരുടെ സോഷ്യല്‍ മീഡിയ പ്രമോട്ടര്‍മാര്‍ക്കെതിരേ രംഗത്തെത്തിയത് വലിയ വിവാദമയാിരുന്നു. കൂടാതെ തന്റെ കൂടെ സെല്‍ഫി എടുക്കാന്‍ വന്ന ആരാധികയോട് തന്നെ തൊടരുതെന്നും താനൊരു സെലിബ്രിറ്റിയാണെന്ന് പറഞ്ഞതും വിവാദമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

സീരിയല്‍ നടിക്ക് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചു, നിരന്തരം അശ്ലീല സന്ദേശങ്ങള്‍: മലയാളി യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍

'കോണ്‍ഗ്രസ് യുവരാജാവിന്റെ കല്യാണം നടക്കട്ടെ'; മോദിയെ പരിഹസിച്ച ഖാര്‍ഗെയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി റെഡില്‍

കൊച്ചിയില്‍ പാര്‍ക്കിങ് ഇനി തലവേദനയാകില്ല; എല്ലാം വിരല്‍ത്തുമ്പില്‍, 'പാര്‍കൊച്ചി'

SCROLL FOR NEXT