Entertainment

ഇത് പഴയ ആളല്ല; ലെഹങ്കയില്‍ തിളങ്ങി രാണു മണ്ഡല്‍, അമ്പരപ്പിക്കുന്ന മേക്കോവര്‍; വിഡിയോ

ആരാധകരെ അമ്പരപ്പിക്കുകയാണ് രാണുവിന്റെ പുത്തന്‍ ലുക്ക്

സമകാലിക മലയാളം ഡെസ്ക്

റെയില്‍വേ പ്ലാറ്റ്‌ഫോമിലെ ഒരു ഗാനമാണ് രാണു മണ്ഡലിന്റെ ജീവിതം മാറ്റിമറിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ താരമാണ് ഈ ഗായിക. നിരവധി ആരാധകരുള്ള സെലിബ്രിറ്റിയായി മാറിയതോടെ രാണുവിന്റെ ജീവിതവും കളര്‍ഫുളായിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് രാണുവിന്റെ പുതിയ മേക്കോവര്‍ വിഡിയോ ആണ്. ആരാധകരെ അമ്പരപ്പിക്കുകയാണ് രാണുവിന്റെ പുത്തന്‍ ലുക്ക്. 

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന്റെ പിന്നില്‍. കാണ്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ഹെവി ആഭരണങ്ങളും അണിഞ്ഞ് തിളങ്ങിയിരിക്കുകയാണ് രാണു. ഇതിനൊപ്പം എലഗന്റ് ഹെയര്‍ സ്റ്റൈല്‍ കൂടി ആയതോടെ അവര്‍ കൂടുതല്‍ സുന്ദരിയായി. 

ലതാ മങ്കേഷ്‌കറിന്റെ ഏക് പ്യാര്‍ കാ നഗ്മാ ഹായ് എന്ന ഗാനം പാടുന്ന രാണുവിന്റെ വിഡിയോ വൈറലായതോടെ അവര്‍ താരമായി മാറിയത്. അതിന് ശേഷം നിരവധി ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരം അവര്‍ക്കുണ്ടായി. എന്നാല്‍ അതിനൊപ്പം നിരവധി വിവാദങ്ങളിലും ഇവര്‍ അകപ്പെട്ടു. രാണുവിന്റെ മകള്‍ അവരുടെ സോഷ്യല്‍ മീഡിയ പ്രമോട്ടര്‍മാര്‍ക്കെതിരേ രംഗത്തെത്തിയത് വലിയ വിവാദമയാിരുന്നു. കൂടാതെ തന്റെ കൂടെ സെല്‍ഫി എടുക്കാന്‍ വന്ന ആരാധികയോട് തന്നെ തൊടരുതെന്നും താനൊരു സെലിബ്രിറ്റിയാണെന്ന് പറഞ്ഞതും വിവാദമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT