Entertainment

''ഇനി ഒരു ടാറ്റൂ കുത്തിയാല്‍ അത് ഭര്‍ത്താവിന് മാത്രം കാണാവുന്നിടത്തേ ചെയ്യൂ''

സ്വാതി കഴിഞ്ഞ ദിവസം കൊടുത്ത ഒരു അഭിമുഖത്തില്‍ പറഞ്ഞ ചില രസകരമായ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

'ആമേന്‍' എന്ന ചിത്രത്തില്‍ ചട്ടയും മുണ്ടുമുടുത്ത് പ്രേഷകരുടെ മനസ് കീഴടക്കിയ സ്വാതി റെഡ്ഡി പിന്നീട് നോര്‍ത്ത് 24 കാതം, ആട്, മോസയിലെ കുതിരമീനുകള്‍ എന്നീ മലയാള സിനിമകളിലൂടെ മലയാളി പ്രേഷകര്‍ക്ക് സുപരിചിതയായി. ഈയടുത്താണ് നടിയുടെ വിവാഹം കഴിഞ്ഞത്. പൈലറ്റായ വികാസിനെയാണ് സ്വാതി വിവാഹം ചെയ്തത്. 

സ്വാതി കഴിഞ്ഞ ദിവസം കൊടുത്ത ഒരു അഭിമുഖത്തില്‍ പറഞ്ഞ ചില രസകരമായ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. തന്റെ കൈ വിരലിലെ ടാറ്റുവിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള സ്വാതിയുടെ മറുപടിയാണ് രസകരം. ഇപ്പോഴുള്ള ടാറ്റൂ 'ആ നിമിഷത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതിനാണെന്ന് പറഞ്ഞ സ്വാതി ഇനിയൊരു ടാറ്റു ചെയ്യേണ്ടി വന്നാല്‍ അത് തന്റെ ഭര്‍ത്താവിന് മാത്രം കാണാവുന്ന ഇടത്തേ ചെയ്യൂ എന്നാണ് പറയുന്നത്.  

'കൈവിരലിലെ ഹൗര്‍ഗ്ലാസ് ടാറ്റു ഏത് നിമിഷമാണോ അത് ആ നിമിഷം അങ്ങനെ തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ഇനി ഒരു ടാറ്റൂ ചെയ്യുകയാണെങ്കില്‍ അത് എന്റെ ഭര്‍ത്താവിന് മാത്രം കാണാവുന്ന സ്ഥലത്തേ ചെയ്യൂ.'- സ്വാതി പറഞ്ഞു. 

വിവാഹശേഷം ഭര്‍ത്താവായ വികാസിനൊപ്പം ഇന്തൊനേഷ്യയിലാണ് സ്വാതി താമസിക്കുന്നത്. ഇന്തൊനേഷ്യന്‍ സുനാമി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയ്ക്കാണ് അവിചാരിതമായി സ്വാതി അഭിമുഖം കൊടുത്തത്. ഭര്‍ത്താവിനെക്കുറിച്ചും വിവാഹജീവിതത്തെക്കുറിത്തുമൊക്കെയുള്ള വളരെ രസകരമായ കാര്യങ്ങളെ കുറിച്ചാണ് സ്വാതി വാചാലയായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT