Entertainment

ഈ ഷമ്മിയെ ആണോ നിങ്ങള്‍ സൈക്കോ എന്നു വിളിക്കുന്നത്; ഡിലീറ്റ് ചെയ്ത രംഗം കണ്ട് ആരാധകര്‍ ചോദിക്കുന്നു

ചിറ്റപ്പന്റെ വീട്ടില്‍ വിരുന്നിന് പോയി മടങ്ങുന്ന ഷമ്മിയും ഭാര്യ സിമിയും ബേബി മോളുമാണ് രംഗത്തിലുള്ളത്

സമകാലിക മലയാളം ഡെസ്ക്

ലയാളികള്‍ നെഞ്ചോടു ചേര്‍ത്ത സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഇപ്പോഴും ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. പലരീതിയില്‍ ചിത്രത്തെ വിലയിരുത്തുകയാണ് പ്രേക്ഷകര്‍. ചിത്രത്തില്‍ വില്ലനായി എത്തിയ ഫഹദ് ഫാസില്‍ കഥാപാത്രം ഷമ്മിയുടെ ഭാഗത്തു നിന്ന് ചിന്തിക്കാന്‍ വരെ ആളുകളുണ്ടായി. ഷമ്മി സൈക്കോ ഇല്ല ഹീറോ തന്നെയാണ് എന്നായിരുന്നു ഇവരുടെ വാദം. ഇപ്പോള്‍ കുമ്പളങ്ങിയിലെ ഡിലീറ്റ് ചെയ്ത ഒരു രംഗം കണ്ട് വീണ്ടും ഷമ്മി ചര്‍ച്ചകളില്‍ നിറയുകയാണ്. ഷമ്മിയെ എന്തിനാണ് സൈക്കോ എന്ന് വിളിക്കുന്നത് എന്നാണ് ഡിലീറ്റ് ചെയ്ത രംഗം കണ്ട് ആരാധകര്‍ ചോദിക്കുന്നത്. 

ചിറ്റപ്പന്റെ വീട്ടില്‍ വിരുന്നിന് പോയി മടങ്ങുന്ന ഷമ്മിയും ഭാര്യ സിമിയും ബേബി മോളുമാണ് രംഗത്തിലുള്ളത്. ചിറ്റപ്പനോട് മോശമായി സംസാരിക്കുന്ന ഷമ്മിയുടെ രംഗത്തിന് ശേഷമുള്ളതാണ് ഈ ഭാഗം. പണിയൊന്നും ഇല്ലാതെ ചിറ്റപ്പന്‍ വീട്ടില്‍ ഇരിക്കുകയല്ല എന്ന് സിമി ഭര്‍ത്താവിനോട് പറയുമ്പോള്‍ തനിക്ക് ദേഷ്യം വരാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് ഷമ്മി. എന്തായാലും ഷമ്മി ഫാന്‍്‌സ് ആഘോഷമാക്കുകയാണ് ഈ രംഗം. 

ശ്യാം പുഷ്‌കന്റെ രചനയില്‍ മധു സി നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഫഹദ് ഫാസിലിനൊപ്പം സൗബിന്‍, ഷെയ്ന്‍ നിഗം, അന്ന ബെന്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തി. വര്‍ക്കിംഗ് ക്ലാസ് ഹീറോയുടെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

SCROLL FOR NEXT