Entertainment

''എനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നീ അറിയണം'': പ്രിയ പ്രകാശ് എഴുതി

ജന്‍മദിനത്തില്‍ റോഷന് ആശംസകര്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇവരുടെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.

Author : സമകാലിക മലയാളം ഡെസ്ക്

രു അഡാര്‍ ലൗവ് എന്ന സിനിമയിലെ ഒരു ഗാനരംഗത്തിലൂടെയാണ് പ്രിയ വാര്യരെയും റോഷന്‍ അബ്ദുള്‍ റഫൂഫിനെയും പ്രേക്ഷകര്‍ അറിയാന്‍ തുടങ്ങിയത്. തുടക്കം മുതലേ വിവാദങ്ങളും ഇവര്‍ക്ക് അകമ്പടിയായി ഒപ്പമുണ്ടായിരുന്നു. അഡാറ് ലൗവിന്റെ അണിയറ പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്‌നങ്ങളിലെല്ലാം പ്രയയും റോഷനും ഒറ്റക്കെട്ടായിരുന്നു. 

കഴിഞ്ഞ ദിവസം റോഷന്റെ പിറന്നാളായിരുന്നു. ജന്‍മദിനത്തില്‍ റോഷന് ആശംസകര്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇവരുടെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. തന്റെ കൂടെ നിന്നതിന് റോഷന് നന്ദി അറിയിക്കുന്ന രീതിയിലായിരുന്നു പ്രിയയുടെ പോസ്റ്റ്.  

'വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കുന്ന കാര്യത്തില്‍ ഞാന്‍ പിന്നിലാണ്. പക്ഷേ നീ എനിക്ക് ചെയ്തു തന്ന എല്ലാത്തിനും ഇന്ന് ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. കാര്യം എന്തു തന്നെയായാലും പ്രതിസന്ധിഘട്ടങ്ങളില്‍ നീ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. അത് ഒരോ അവസരത്തിലും നിന്നെ അപകടത്തിലാക്കിയിട്ടു പോലും. 

എനിക്ക് നിന്നെപ്പോലെയാകാന്‍ കഴിയുമോ എന്നറിയില്ല. എനിക്ക് നീ എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നീ അറിയണം എന്നാഗ്രഹിക്കുകയാണ്. അത് വാക്കുകള്‍ക്ക് അതീതമാണെന്ന് നിനക്ക് തന്നെ അറിയാം. ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും നിന്നെ തേടിയെത്തട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു'- പ്രിയ ഇന്‍സ്റ്റയില്‍ എഴുതി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യസഭാ സീറ്റില്ല; ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രി സ്ഥാനം ഒഴിയേണ്ടിവരും

ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍,കടബാധ്യത 5.07 ലക്ഷം കോടി; വിചിത്രവാദമെന്ന് പ്രതിപക്ഷം; കാലവര്‍ഷം എത്തി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'കുപ്പിയും കപ്പും' എറിയും! ലോകകപ്പ് വേദിയിൽ 'വെള്ളക്കുപ്പി' വിലക്കി ഫിഫ

'ഇസ്ലാം മതം സ്വീകരിക്കണം; മുസ്ലീം യുവാവുമായി പ്രണയത്തിലാകാന്‍ നിര്‍ബന്ധിച്ചു; സഹികെട്ട് ജോലി രാജിവച്ചു' പരാതിയുമായി വിപ്രോ മുന്‍ ജീവനക്കാരി

'ആ നിലപാടിലേക്കാണ് സതീശൻ എത്തേണ്ടത്, വഖഫിൽ പഠിക്കാതെയാണ് പ്രതികരിച്ചത്'

SCROLL FOR NEXT