Entertainment

കട്ടപ്പ മാപ്പ് പറഞ്ഞില്ലെങ്കില്‍ കര്‍ണാടകയില്‍ ബാഹുബലി പ്രദര്‍ശിപ്പിക്കില്ല

കാവേരി നദീ വിഷയത്തിലെ പരാമര്‍ശത്തില്‍ സത്യരാജ് മാപ്പ് പറഞ്ഞില്ലെങ്കില്‍ ബാഹുബലി കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ല

സമകാലിക മലയാളം ഡെസ്ക്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ  റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. എന്നാല്‍ കട്ടപ്പ മാപ്പ് പറഞ്ഞില്ലെങ്കില്‍ ബാഹുബലി കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടകയിലെ ചില സംഘടനകള്‍.

ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി ഒന്നാം ഭാഗത്തിന്റെ അവസാനം പ്രഭാസിനെ വധിച്ചതിനല്ല കട്ടപ്പ മാപ്പ് പറയണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നത്. കാവേരി വിഷയത്തില്‍ കര്‍ണാടകയിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം കട്ടപ്പയായി അഭിനയിച്ച സത്യരാജിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും, ഇതില്‍ മാപ്പ് പറയണമെന്നുമാണ് സംഘടനകളുടെ ആവശ്യം. 

നാഗരാജ് നേതൃത്വം നല്‍കുന്ന കന്നട സംഘടനകളാണ് സിനിമ റിലീസ് ചെയ്യാന്‍ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ സിനിമയ്ക്കല്ല, സത്യരാജിനെതിരാണെന്നാണ് നാഗരാജ് പറയുന്നത്. കര്‍ണാടക ഫിലിം ചേമ്പര്‍ കോമേഴ്‌സും സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

​ഗർഭിണിയെ മർദ്ദിച്ച എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ, ഇഡി അപേക്ഷയിൽ ഇന്ന് വിധി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

ജോലിയിൽ ഉയർച്ച നേടും,ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

SCROLL FOR NEXT