Entertainment

'കയ്യിൽ കഥയുണ്ടോ? ഇങ്ങോട്ട് അയച്ചോളൂ, കിടിലൻ ആണെങ്കിൽ സിനിമയാക്കാം'; ജൂഡ് ആന്റണി

കഥകൾ അയക്കേണ്ട മെയിൽ ഐഡിയും നൽകിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊറോണ പടർന്നു പിടിച്ചതോടെ രാജ്യത്തെ സിനിമ ഷൂട്ടിങ്ങുകളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. സർക്കാർ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടന്നതോടെ നിരവധി പേർ ഇപ്പോൾ വീടിനുള്ളിൽ കഴിച്ചുകൂട്ടുകയാണ്. ഇപ്പോൾ വീട്ടിൽ ബോർ അടിച്ച് ഇരിക്കുന്ന സിനിമ ഭ്രാന്തന്മാർക്കായി ഒരു പ്ലാൻ മുന്നോട്ടുവെച്ചിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. നിങ്ങളുടെ മനസിൽ തോന്നുന്ന കഥകൾ എഴുതി അയച്ചോളൂ എന്നും കിടിലം ആണെങ്കിൽ സിനിമയാക്കാമെന്നുമാണ് ജൂഡ് ഫേയ്സ്ബുക്ക് കുറിപ്പിൽ പറയുന്നത്.

 കഥകൾ അയക്കേണ്ട മെയിൽ ഐഡിയും നൽകിയിട്ടുണ്ട്. പോസിറ്റീവും നെ​ഗറ്റീവുമായ നിരവധി കമന്റുകൾ പോസ്റ്റിന് ലഭിക്കുന്നുണ്ട്. മികച്ച കഥയാണെങ്കിൽ അത് നിങ്ങൾ അടിച്ചു മാറ്റി സിനിമയാക്കില്ലേ എന്നാണ് ചിലരുടെ ചോദ്യം. എന്നാല്‍ ജൂഡ് ഇതിനോടെല്ലാം പോസ്റ്റീവായാണ് പ്രതികരിച്ചത്. കഥ അയച്ചത് തെളിവാണെന്നും പോസിറ്റീവായി കാണാനുമായിരുന്നു കമന്റ്.

ജൂഡിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്

വീട്ടിൽ ചുമ്മാ ഇരിക്കുന്ന സിനിമ സ്വപ്നം കാണുന്നവർക്കും എനിക്കും ഒരു എന്റർടൈൻമെന്റ്. ഒരു കുഞ്ഞു ഐഡിയ . നിങ്ങളുടെ മനസ്സിൽ തോന്നുന്ന അല്ലെങ്കിൽ പണ്ടെപ്പോഴോ തോന്നിയ കഥകൾ കുത്തി കുറിച്ച് (സമയമെടുത്ത് മതി, കാരണം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ ), ഇങ്ങോട്ടു അയച്ചോ . ഞാൻ കുത്തിയിരുന്ന് വായിച്ചോളാ. കിടിലം കഥയാണേ നമുക്ക് സിനിമയാക്കാന്നെ.
ഫോട്ടോ ഒക്കെ അയച്ചു വെറുപ്പിക്കരുതെന്നു അഭ്യർത്ഥിക്കുന്നു ☺️
Send your stories/scripts/synopsis to
boradimattanjude@gmail.com

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; 26കാരന് 30 വര്‍ഷം കഠിനതടവ്

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

SCROLL FOR NEXT