Entertainment

'ചളിയില്‍ തണുത്ത് വിറങ്ങലിച്ച് നിന്നപ്പോള്‍ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചാണ് രക്ഷപ്പെട്ടത്'; വരത്തന്റെ ക്ലൈമാക്‌സിനെക്കുറിച്ച് ഫഹദ്

'കുട്ടിക്കാനത്ത് 22 ദിവസമാണ് ആക്ഷന്‍ രംഗം ഷൂട്ടു ചെയ്തത്. കൊടും തണുപ്പിലും പെരുമഴയിലും രാവും പകലും ഷൂട്ടു ചെയ്തു'

സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിലിനേയും ഐശ്വര്യ ലക്ഷ്മിയേയും പ്രധാന കഥാപാത്രങ്ങളാക്കി അമല്‍ നീരദ് ഒരുക്കിയ വരത്തന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.  ചിത്രത്തിന്റെ ക്ലൈമാക്‌സിലെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും ആരാധകര്‍ നെഞ്ചോട് ചേര്‍ത്തു. എന്നാല്‍ എത്ര എളുപ്പമായിരുന്നില്ല ഈ രംഗങ്ങള്‍ ഷൂട്ട്‌ചെയ്യാന്‍. കൊടും തണുപ്പില്‍ ചെളിവെള്ളത്തിലുള്ള ഷൂട്ട് എല്ലാവരേയും നന്നായി ബുദ്ധിമുട്ടിച്ചു എന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്. ചൂടു വെള്ളം ദേഹത്തൊഴിച്ചാണ് ആ തണുപ്പില്‍ നിന്ന് രക്ഷപ്പെട്ടത് എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

'കുട്ടിക്കാനത്ത് 22 ദിവസമാണ് ആക്ഷന്‍ രംഗം ഷൂട്ടു ചെയ്തത്. കൊടും തണുപ്പിലും പെരുമഴയിലും രാവും പകലും ഷൂട്ടു ചെയ്തു. ചെളിയില്‍കിടന്നു ദേഹം മുഴുവന്‍ ചെളിപറ്റുമ്പോള്‍ തണുത്തു വിറയ്ക്കുകയായിരുന്നു. അവിടെ ജോലി ചെയ്ത ഓരോരുത്തരും ദേഹത്തു ചൂടുവെള്ളം കോരി ഒഴിച്ചാണു തണുപ്പില്‍ നിന്നു രക്ഷപ്പെട്ടത്. അതു ചെയ്യുന്നത് ആ സിനിമ നമ്മുടെ മനസ്സില്‍ അറിയാതെയുണ്ടാക്കിയ ഒരു ലഹരി കൊണ്ടാണ്' ഫഹദ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി റെഡില്‍

കൊച്ചിയില്‍ പാര്‍ക്കിങ് ഇനി തലവേദനയാകില്ല; എല്ലാം വിരല്‍ത്തുമ്പില്‍, 'പാര്‍കൊച്ചി'

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

SCROLL FOR NEXT