Entertainment

നിര്‍മ്മാതാവ് ചതിച്ചാശാനെ; കോട്ടയം കുഞ്ഞച്ചന്റെ പകര്‍പ്പകാശം നല്‍കില്ലെന്ന് നിര്‍മ്മാതാവ്; പേര് മാറ്റുമെന്ന് വിജയ് ബാബു

ചിത്രത്തിന്റെ പേരും പോസ്റ്ററും ഉപയോഗിച്ച് ഇനിയും മുന്നോട്ട് പോയാല്‍ നിയമപരമായി നേരിടുമെന്നും നിര്‍മ്മാതാവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് മമ്മൂട്ടി ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ആവേശത്തിന്റെ അലയടങ്ങും മുമ്പ് തന്നെ ചിത്രത്തിന്റെ പേര് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ചിത്രത്തിന്റെ പകര്‍പ്പവകാശം നല്‍കില്ലെന്ന് പഴയ പതിപ്പിന്റെ നിര്‍മ്മാതാവ് പറഞ്ഞതായി പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞു. ചിത്രത്തിന്റെ പേരും പോസ്റ്ററും ഉപയോഗിച്ച് ഇനിയും മുന്നോട്ട് പോയാല്‍ നിയമപരമായി നേരിടുമെന്നും നിര്‍മ്മാതാവ് പറഞ്ഞു.

പഴയ സിനിമയുടെ പേര് ഉപയോഗിച്ച് പുതിയ ചിത്രം ഇറക്കാനാവില്ലെന്ന് സംവിധായകന്‍ ടി.എസ് സുരേഷ് ബാബുവും രംഗത്തെത്തി.എന്നാല്‍ എതിര്‍പ്പുണ്ടെങ്കില്‍ ചിത്രത്തിന്റൈ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാവ് വിജയ് ബാബു അറിയിച്ചു.ആദ്യഭാഗത്തിന്റെ അണിയറ പ്രവര്‍ത്തകരോട് സംസാരിച്ചാണ് ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചതെന്നും വിജയ്ബാബു പറയുന്നു. 

അലമാര, ആട് ഒരു ഭീകരജീവിയാണ്, ആന്‍മേരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ മിഥുന്‍ മാനുവലാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്.1990 മാര്‍ച്ചിലായിരുന്നു കോട്ടയം കുഞ്ഞച്ചന്‍ തീയേറ്ററുകളിലെത്തിയത്. രഞ്ജനി നായികയായ ചിത്രത്തില്‍ ഇന്നസെന്റ്, കെപിഎസി ലളിത, സുകുമാരന്‍, ബാബു ആന്റണി തുടങ്ങി മലയാള സിനിമയിലെ താരങ്ങളുടെ നിര തന്നെയുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT