Entertainment

പരാതി പരിഹാര സമിതി ആഷിഖ് അബുവിന്റെ സെറ്റില്‍ അനിവാര്യമായിരിക്കുമെന്ന് സിദ്ദിഖ്

പരാതി പരിഹാര സമിതി ആഷിഖ് അബുവിന്റെ സെറ്റില്‍ അനിവാര്യമായിരിക്കുമെന്ന് സിദ്ദിഖ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമയില്‍ പരാതി പരിഹാര സമിതിയുടെ ആവശ്യമില്ലെന്ന് താരസംഘടനയായ അമ്മയുടെ സെക്രട്ടറി സിദ്ദിഖ്. ആണ്‍, പെണ്‍ ഭേദമില്ലാത്ത തൊഴില്‍ മേഖലയാണ് സിനിമയെന്നും അവിടെ ഏതെങ്കിലും വിവേചനമുള്ളതായി തനിക്കറിയില്ലെന്നും സിദ്ദിഖ് പറഞ്ഞു. 

വര്‍ഷങ്ങളായി സിനിമാ രംഗത്തുള്ളവരാണ് കെപിഎസി ലളിതയും താനുമെന്ന് സിദ്ദിഖ് പറഞ്ഞു. ഇവിടെ ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളതായി തങ്ങള്‍ക്കു തോന്നിയിട്ടില്ല. ഇപ്പോഴത്തെപ്പോലെ കാരവന്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഞങ്ങളെല്ലാം പിടിച്ചുകൊടുക്കുന്ന തുണിയുടെ മറവിലാണ് സ്ത്രീകള്‍ വസ്ത്രം മാറുക പോലും ചെയ്തിരുന്നത്. അത്തരമൊരു സാഹോദര്യമുള്ള മേഖലയാണ് സിനിമയെന്ന് സിദ്ദിഖ് അവകാശപ്പെട്ടു.

തന്റെ സിനിമയില്‍ പരാതി പരിഹാര സമിതിയുണ്ടാവുമെന്ന, സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബുവിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ ആഷിഖ് അബുവിന്റെ സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടാവും എന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. 

സ്ത്രീപീഡനം പണ്ടു മുതല്‍ എല്ലാ മേഖലയിലുമുണ്ടെന്ന് കെപിഎസി ലളിത പറഞ്ഞു. ഉള്ളി തൊലിച്ചതുപോലെയുള്ള പ്രശ്‌നങ്ങളാണ് ഉന്നയിക്കുന്നത്. ചെറിയ കാര്യങ്ങള്‍ക്കു വലിയ ഭൂകമ്പങ്ങള്‍ ഉണ്ടാക്കുകയാണെന്നും ലളിത പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT