Entertainment

'പറഞ്ഞത് അങ്ങനെയല്ല, എന്നെ തെറ്റിദ്ധരിച്ചു'; കസബ വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി പാര്‍വതി 

'സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവയെ മഹത്വവല്‍ക്കരിക്കുന്നതിനെതിരേയാണ് താന്‍ അഭിപ്രായം പറഞ്ഞത്'

സമകാലിക മലയാളം ഡെസ്ക്

കസബ വിവാദത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാ ണ് നടി പാര്‍വതിക്ക് നേരിടേണ്ടിവന്നത്. ഇന്നും അതിന്റെ പേരിലുള്ള അക്രമണം അവസാനിച്ചിട്ടില്ല. ഈ വിഷയത്തില്‍ പാര്‍വതി പലപ്രാവശ്യം വിശദീകരണം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും കസബ വിവാദത്തെക്കുറിച്ച് പറയുകയാണ് താരം. താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നാണ് പാര്‍വതി പറയുന്നത്. 

സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവയെ മഹത്വവല്‍ക്കരിക്കുന്നതിനെതിരേയാണ് താന്‍ അഭിപ്രായം പറഞ്ഞത് എന്നാണ് പാര്‍വതി വ്യക്തമാക്കിയത്. സിനിമയിലെ സംഭാഷണങ്ങളില്‍ നിന്ന് അവസരം ലഭിച്ചാല്‍ ആദ്യം വെട്ടാന്‍ ആഗ്രഹിക്കുന്ന വാക്കേത്? എന്തുകൊണ്ട? എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് താരം വിശദീകരണം നല്‍കിയത്.

ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു അഭിപ്രായത്തില്‍ നിന്നാണ് ഈ ചോദ്യം വരുന്നത്. സിനിമയില്‍ സ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ പാടില്ലെന്നു പറഞ്ഞിട്ടില്ല. സിനിമ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നതായതു കൊണ്ട് അത്തരം കഥാപാത്രങ്ങള്‍ വേണ്ടി വരും. പക്ഷേ അങ്ങനെയുള്ള കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും മഹത്വവത്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയില്ല എന്നാണ് പറഞ്ഞത്.' പാര്‍വതി വ്യക്തമാക്കി. 2017 ലെ ഐഎഫ്എഫ്‌കെ വേദിയില്‍ വെച്ചാണ് കസബയിലെ മമ്മൂട്ടി കഥാപാത്രത്തെ പാര്‍വതി വിമര്‍ശിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT