Entertainment

പൃഥ്വിരാജിന്റെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മി; എസ്രയുടെ ഹിന്ദി റീമേക്ക് ഉടന്‍

ഹിന്ദിയിലേക്ക് മാറ്റുമ്പോള്‍ മലയാളത്തില്‍ പ്രിയ ആനന്ദ് കൈകാര്യം ചെയ്ത വേഷം ആരു ചെയ്യുമെന്ന് വ്യക്തമല്ല.

സമകാലിക മലയാളം ഡെസ്ക്

ലയാളത്തില്‍ ഈയടുത്ത് ഇറങ്ങിയ ഒരു മികച്ച ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലറായിരുന്നു എസ്ര. ജയ് കൃഷ്ണന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജും പ്രിയ ആനന്ദും പ്രധാന കഥാപാത്രങ്ങളായെത്തിയ ഈ ചിത്രം 2017ലാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബോളിവുഡ് പതിപ്പ് ഒരുങ്ങുകയാണ്. എസ്ര റീമേക്ക് ചെയ്യുമ്പോള്‍ പ്രശസ്ത ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയാണ് പൃഥ്വിരാജിന്റെ എബ്രഹാം എസ്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നതാണ് വലിയ പ്രത്യേകത.

പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നിരൂപകന്‍ തരാന്‍ ആദര്‍ശ് ആണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ പ്രേക്ഷകരെ അറിയിച്ചത്. മുംബൈയില്‍ വെച്ച് എസ്രയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ഹിന്ദിയിലേക്ക് മാറ്റുമ്പോള്‍ മലയാളത്തില്‍ പ്രിയ ആനന്ദ് കൈകാര്യം ചെയ്ത വേഷം ആരു ചെയ്യുമെന്ന് വ്യക്തമല്ല.

ചിത്രം ഹിന്ദിയില്‍ നിര്‍മ്മിക്കുമ്പോള്‍ ജയ് കൃഷ്ണന്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. 2017 ഫെബ്രുവരി 10ന് ആയിരുന്നു എസ്ര മലയാളത്തില്‍ റിലീസ് ചെയ്തത്. സുജിത് ശങ്കര്‍, ടോവിനോ തോമസ്, വിജയരാഘവന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

എബ്രഹാം എസ്ര എന്ന ആത്മാവിന്റെ കഥയാണ് എസ്ര. 1941ല്‍ മരിച്ച എസ്രയുടെ ആത്മാവ് 21ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന മനുഷ്യരില്‍ കുടിയേറുന്നു. അതും മനുഷ്യകുലത്തിന്റെ നാശം ലക്ഷ്യമാക്കി. ഇതായിരുന്നു എസ്രയുടെ പ്രമേയം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT