Entertainment

പൃഥ്വിരാജും ബ്ലസിയും ജോർദാനിൽ കുടുങ്ങി, സംഘത്തിൽ 58 പേർ; സഹായം തേടി മുഖ്യമന്ത്രിക്ക് കത്ത് 

ജോർദാനിലെ വാദിറമ്മിലെ‌ ആടുജീവിതം ഷൂട്ടിങ് നിർത്തിവച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഷൂട്ടിങ് പുരോ​ഗമിച്ചിരുന്ന ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകർ ജോർദാനിൽ കുടുങ്ങി. സംവിധായകൻ ബ്ലസിയും നടൻ പൃഥ്വിരാജും അടക്കമുള്ള 58 സംഘമാണ് ഇവിടെയുള്ളത്. ജോർദാനിലെ വാദിറമ്മിലെ‌ ആടുജീവിതം ഷൂട്ടിങ് നിർത്തിവച്ചു. 

സ്ഥിതി​ഗതികൾ വിവരിച്ച് ബ്ലസി ഫിലിം ചേംബറിന് കത്തയച്ചതോടെയാണ് സംഘം കുടുങ്ങിയതായി വിവരം ലഭിച്ചത്. മടങ്ങിയെത്താൻ സഹായം അഭ്യർത്ഥിച്ചാണ് കത്ത്. ഈ മാസം എട്ടാം തിയതി സംഘാം​ഗങ്ങളുടെ വിസാ കാലാവധി അവസാനിക്കും. ഫിലിം ചേംബർ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവരമറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിനും കേന്ദ്രമന്ത്രി വി മുരളീധരന്റെ ഓഫീസിനുമാണ് കത്ത് നല്‍കിയിരിക്കുന്നത്.

കോവിഡ് 19 വ്യാപനം തടയാൻ ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതിനെത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരമാണ് കാര്യങ്ങൾ വിവരിച്ച് ബ്ലസിയുടെ ഇമെയിൽ ഫിലിം ചേംബറിന് ലഭിച്ചത്. രാജ്യം വിട്ടുപോകണമെന്ന് അധികൃതര്‍ മുഖേന അറിയിച്ചതായി സന്ദേശത്തിൽ പറയുന്നു. മരുഭൂമിയിലാണ് സംഘം ഇപ്പോഴുള്ളതെന്നും ഈ സാഹചര്യത്തില്‍ തങ്ങളെ രക്ഷപെടുത്തണം എന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

കോവിഡ് 19 രോ​ഗബാധയ്ക്കിടയിലും ജോർദാനിലെ ഷൂട്ടിങ്ങുമുയി മുന്നോ‌ട്ടുപോയ സംഘത്തിന് ജോർദാൻ എംബസിയുടെ സഹായം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ നിർദേശമനുസരിച്ച് എംബസിയുമായി ബന്ധപ്പെട്ട് സഹായം ഉറപ്പാക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'