Entertainment

പ്രണവ് മോഹന്‍ലാലിന് പ്രതിഫലം രണ്ട് കോടി?; സത്യാവസ്ഥ തുറന്ന് പറഞ്ഞ് താരം

അതിങ്ങനെ ഉണ്ടായി കൊണ്ടിരിക്കും. അവര്‍ എന്ത് വേണമെകിലും പ്രചരിപ്പിച്ചോട്ടെ

സമകാലിക മലയാളം ഡെസ്ക്

അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ഇരുപത്തൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് മോഹന്‍ലാലിന്റെ പ്രതിഫലം ഉയര്‍ന്നതായി  വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആദ്യ ചിത്രം ആദിയില്‍ പാര്‍ക്കൗര്‍ എന്ന അഭ്യാസ പ്രകടനമാണ് പ്രണവിന് ഏറെ കൈയടി നേടിക്കൊടുത്തതെങ്കില്‍ രണ്ടാം ചിത്രത്തിലും അത്തരമൊരു സാഹസിക ഐറ്റമാണ് കാഴ്ച്ചവെച്ചത്. സര്‍ഫിംഗില്‍ വൈദഗ്ധ്യമുള്ള യുവാവായാണ് പ്രണവ് എത്തിയത്. ഒരു പ്രതലത്തില്‍ ചവിട്ടി നിന്ന് തിരമാലകളെ മുറിച്ച് കടക്കുന്ന വിദ്യയാണ് സര്‍ഫിംഗ്.

അതിനിടെ പ്രണവ് രണ്ടാമത്തെ ചിത്രത്തില്‍ തന്നെ 2 കോടി പ്രതിഫലം വാങ്ങുന്നതായി പ്രചാരണം ഉണ്ടായിരുന്നു. പലരും ഇത് ശരിയാകാനിടയില്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ പ്രണവ് തന്നെ ഇക്കാര്യം നിഷേധിക്കുകയാണ്. 'ചേട്ടാ, രണ്ടു കോടി ഉണ്ടെങ്കില്‍ ഒരു സിനിമ പിടിക്കാമല്ലോ.. എനിക്ക് ആരും രണ്ടു കോടി രൂപ ഒന്നും തരാന്‍ തയ്യാറാകില്ല. അങ്ങനെ ആളുകള്‍ ആരെങ്കിലും പറഞ്ഞാല്‍ സന്തോഷം. അതൊക്കെ ഒരു സ്വപ്നം മാത്രമാണ്. ഗോസിപ്പുകള്‍ക്ക് പിന്നാലെ പോയിട്ട് ഒരു കാര്യവുമില്ല. അതിങ്ങനെ ഉണ്ടായി കൊണ്ടിരിക്കും. അവര്‍ എന്ത് വേണമെകിലും പ്രചരിപ്പിച്ചോട്ടെ. ഞാന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല' പ്രണവ് വ്യക്തമാക്കി.

പ്രണവ് മോഹന്‍ലാല്‍ നായകനായി വിനീത് ശ്രീനിവാസന്‍ അണിയിച്ച് ഒരുക്കുന്ന ചിത്രമാണ് ഉടന്‍ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന പ്രണവ് ചിത്രം.മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം ആണെന്നുള്ള അഭ്യൂഹങ്ങള്‍ ഇതിനോടകം വന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT