Entertainment

പ്രായപൂര്‍ത്തിയാവാത്ത വിദേശ ബാലനെ പീഡിപ്പിക്കാന്‍ ശ്രമം; ബോളിവുഡ് നിര്‍മാതാവിനെതിരേ പരാതി

സന്ദീപിന്റെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ കുട്ടി മുറിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

പ്രായപൂര്‍ത്തിയാവാത്ത വിദേശ ബാലനെ ബോളിവുഡ് നിര്‍മാതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മേരീകോം, ഗോലിയോണ്‍ കി രാസലീല രാം ലീല, സരബ്ജിത്ത്, റൗഡി റാത്തോഡ് തുടങ്ങിയ പ്രമുഖ ചിത്രങ്ങളിലെ സഹനിര്‍മാതാവായ സന്ദീപ് സിങ്ങിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മൗറീഷ്യസിലെ ഹോട്ടല്‍ റൂമില്‍ കൊണ്ടുപോയി സ്വിറ്റ്‌സര്‍ലന്‍ഡ് ബാലനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. 

മാര്‍ച്ച് 29നാണ് പീഡനശ്രമം നടക്കുന്നത്. മൗറീഷ്യസിലെ കടപ്പുറത്തുവെച്ച് പരിചയപ്പെട്ട ബാലനെ സന്ദീപ് തന്റെ മുറിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ സന്ദീപിന്റെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ കുട്ടി മുറിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍ ഉടനെ ഹോട്ടല്‍ റിസപ്ഷനില്‍ എത്തി പരാതി നല്‍കിയെങ്കിലും ഇവര്‍ നടപടിയെടുക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. മകന് നേരെയുണ്ടായ ലൈംഗിക അത്രക്രമണത്തെക്കുറിച്ച് അച്ഛന്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. 

എന്നാല്‍ മൗറീഷ്യത്തില്‍ വെച്ച് താന്‍ ആക്രമിക്കപ്പെട്ടെന്നും കൊള്ളയടിക്കപ്പെട്ടുമെന്നുമാണ് സന്ദീപ് പറയുന്നത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. തന്റെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എടുത്ത അക്രമി ഇ മെയിലിലൂടെ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുണ്ടെന്നും സന്ദീപ് പറയുന്നു. അതിന് പിന്നാലെയാണ് ലൈംഗിക ആരോപണവും ഉയര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT