Entertainment

ബിഗ് ബിയായി അമിതാഭ് ബച്ചൻ എത്തുന്നു; ഈ വർഷം ഡിസംബറിൽ തിയേറ്ററിൽ

ബോളിവുഡിലെ മഹാനടൻ അമിതാഭ് ബച്ചൻ മറാത്തി സിനിമയിൽ ബച്ചനായി തന്നെ എത്തുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡിലെ മഹാനടൻ അമിതാഭ് ബച്ചൻ മറാത്തി സിനിമയിൽ ബച്ചനായി തന്നെ എത്തുന്നു. മുതിർന്ന നടനും നാടക പ്രവർത്തകനുമായ വിക്രം ഗോഖലെ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ബിഗ് ബി അതിഥി താരമായെത്തുന്നത്. മിലിന്ദ് ലെലെ തിരക്കഥയെഴുതുന്ന 'എബി അനി സിഡി'യിൽ മെഗാ സ്റ്റാറായി തന്നെയാണ് ബച്ചന്റെ വേഷം. 

സ്കൂൾ ജീവിത കാലത്തിന് ശേഷം പിരിഞ്ഞ കൂട്ടുകാർ 70 വർഷത്തിന് ശേഷം കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അമിതാബ് ബച്ചൻ എന്ന പേരിന്റെ എബിയും ഗോഖലെയുടെ കഥാപാത്രമായ ചന്ദ്രകാന്ത് ദേശ്പാണ്ഡെ എന്ന പേരിന്റേയും ചരുക്ക രൂപമായി സിഡിയും ചേർന്നതാണ് 'എബി അനി സിഡി'. ചിത്രത്തിലേക്ക് ബച്ചന്റെ പേര് നിർദേശിച്ചത് ഗോഖലെ തന്നെയാണ്. ബാല്യകാല സുഹൃത്തുക്കളായാണ് ഇരുവരും ചിത്രത്തിലെത്തുന്നതെന്ന് നിർമാതാവ് അക്ഷയ് ബർദപുർകർ പറഞ്ഞു. 

ഈ വർഷം ഡിസംബറിലാവും ഈ ഹാസ്യ കുടുംബ ചിത്രത്തിന്റെ റിലീസ്. 76കാരനായ ബച്ചനും 78കാരനായ ഗോഖലെയും 'അഗ്നിപഥ്', 'ഖുദാ ഗവാ' തുടങ്ങി ഓട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 

രൺബിർ കപൂർ- ആലിയ ഭട്ട് എന്നിവരഭിനയിക്കുന്ന 'ബ്രഹ്മാസ്ത്ര' നാഗാരാജ് മഞ്ജുലെയുടെ ആദ്യ ഹിന്ദി ചിത്രമായ 'ഝുണ്ട്' ആയുഷ്മാൻ ഖുരാനയ്ക്കൊപ്പമുള്ള കുടുംബ ചിത്രമായ 'ഗുലാബോ സിതാബോ' ഇമ്രാൻ ഹാഷ്മിയ്ക്കൊപ്പമുള്ള ത്രില്ലർ ചിത്രം 'ചെഹരെ' എന്നീ സിനിമകളുടെ പണിപ്പുരയിലാണ് അമിതാഭ് ബച്ചൻ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT