Entertainment

മകളെ പേടിച്ച് ഞാന്‍ എന്റെ പഴയ സിനിമകള്‍ കാണാറില്ല: ചിപ്പി മനസ് തുറക്കുന്നു

'കാറ്റ് വന്ന് വിളിച്ചപ്പോള്‍' എന്ന ചിത്രത്തിലും ചിപ്പി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

സമകാലിക മലയാളം ഡെസ്ക്

ലയാളികള്‍ക്കെന്നും പ്രത്യേകമായൊരു ഇഷ്ടമാണ് നടി ചിപ്പിയോട്. മമ്മൂട്ടിയുടെ മകളായി പാഥേയത്തിലും മോഹന്‍ലാലിന്റെ സഹോദരിയായി സ്ഫടികത്തിലും വേഷമിട്ട ഈ അഭിനേത്രിയെ പ്രേഷകര്‍ക്ക് മറക്കാനാവുമെന്ന് തോന്നുന്നില്ല. 'കാറ്റ് വന്ന് വിളിച്ചപ്പോള്‍' എന്ന ചിത്രത്തിലും ചിപ്പി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

അന്യഭാഷാ ചിത്രങ്ങളിലും ചിപ്പി അഭിനയിച്ചിരുന്നു. കന്നഡയില്‍ മാത്രം 50 ഓളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. സഹോദരിയായും കാമുകിയായും നിറഞ്ഞുനിന്ന അഭിനേത്രി പില്‍ക്കാലത്ത് മിനിസ്‌ക്രീനിലേക്ക് ചുവട് മാറ്റുകയായിരുന്നു. കാറ്റ് വന്ന് വിളിച്ചപ്പോള്‍ എന്ന മലയാള ചിത്രത്തിലായിരുന്നു ഒടുവിലായി അഭിനയിച്ചത്. ഇതിന് ശേഷമായിരുന്നു വിവാഹം.

ഇപ്പോള്‍ സീരിയലില്‍ സജീവമായി അഭിനയിക്കുന്നുണ്ട് ചിപ്പി. അതിനിടെ തന്റെ പഴയകാല സിനിമകളെക്കുറിച്ചും നടി മനസ് തുറക്കുകയാണ്. തന്റെ സിനിമ ടിവിയില്‍ വന്നാല്‍ ചാനല്‍ മാറ്റാറാണ് പതിവെന്ന് ചിപ്പി പറയുന്നു. അതിന് കാരണം മറ്റൊന്നുമല്ല. അന്നത്തെ തന്റെ ലുക്കിനെക്കുറിച്ചും വസ്ത്ര ധാരണത്തെക്കുറിച്ചുമെല്ലാം മകള്‍ കളിയാക്കാറുള്ളതിനാല്‍ ആണത്. 

'അന്ന് അപൂര്‍വ്വം ചില സിനിമകളില്‍ മാത്രമേ ചുരിദാര്‍ ധരിച്ചിട്ടുള്ളൂ. അന്നത്തെ തന്റെ അഭിനയത്തെക്കുറിച്ചും ലുക്കിനെക്കുറിച്ചുമൊക്കെ അവള്‍ വിമര്‍ശിക്കാറുണ്ട്. താനില്ലാത്തപ്പോഴാണ് അവള്‍ സിനിമ മുഴുനായും കണ്ടത്. മകളെ പേടിച്ചാണ് സ്വന്തം സിനിമ കാണാത്തത്'- ചിപ്പി പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

SCROLL FOR NEXT