Entertainment

മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല; സംസാരിച്ചത് തുല്യതയ്ക്ക് വേണ്ടി രമ്യാ നമ്പീശന്‍ 

മലയാള സിനിമയിലെ പ്രശ്‌നം പരിഹരിക്കാനുളള ചര്‍ച്ചകള്‍  ഉടന്‍ ഉണ്ടാകുമെന്ന് നടി രമ്യാ നമ്പീശന്‍.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാള സിനിമയിലെ പ്രശ്‌നം പരിഹരിക്കാനുളള ചര്‍ച്ചകള്‍  ഉടന്‍ ഉണ്ടാകുമെന്ന് നടി രമ്യാ നമ്പീശന്‍. മലയാളസിനിമയില്‍ തുല്യതയ്ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചത്. സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ്‍ താന്‍ ശബ്ദം ഉയര്‍ത്തിയതെന്നും രമ്യാ നമ്പീശന്‍ പ്രതികരിച്ചു. ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലെ തര്‍ക്കങ്ങള്‍ പരിഹാരമാകാതെ തുടരുന്ന പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം. 

സംഘടനയെ തകര്‍ക്കാനുളള ശ്രമങ്ങള്‍ തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഡബ്ല്യൂസിസി മറുപടി നല്‍കിയതായും രമ്യാ നമ്പീശന്‍ പറഞ്ഞു. ചലചിത്രമേഖലയിലെ സംഘടനകളായ അമ്മയും ഡബ്ല്യുസിസിയുമായി നിലനില്‍ക്കുന്ന തര്‍ക്കം വേഗം പരിഹരിക്കണമെന്ന് നടി പത്മപ്രിയ പറഞ്ഞിരുന്നു. തര്‍ക്കം നീളുന്നത് സിനിമക്ക് ഗുണം ചെയ്യില്ലെന്ന് പത്മപ്രിയ പറഞ്ഞു.

വനിതാ കൂട്ടായ്മ അമ്മയ്‌ക്കെതിരായ സംഘടനയാണെന്ന നിരീക്ഷണം ശരിയല്ല. ചലചിത്രമേഖലയില്‍ നിലനിന്ന ലിംഗവിവേചനവും ഒപ്പം തുല്യനീതിയെന്ന കാഴ്ചപ്പാടുമാണ് ഡബ്ല്യുസിസി എന്ന സംഘടന രൂപികരിക്കാന്‍ ഇടയായതെന്നും പത്മപ്രിയ പറഞ്ഞു. ഇതിന് പിന്നാലെയാണ് ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അമ്മ സംഘടനയില്‍ നിന്നും രാജിവെച്ച രമ്യാ നമ്പീശന്റെ പ്രതികരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT