Entertainment

'മഹാനടി കണ്ട് ഉറങ്ങിപ്പോയി, സിനിമയില്‍ സാവിത്രിയുടെ ജീവിതമില്ല'; വിമര്‍ശനവുമായി നടി വാണിശ്രീ

കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ സാവിത്രിയുടെ വേഷത്തില്‍ എത്തിയത്

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് തെന്നിന്ത്യന്‍ സിനിമ ലോകം അടക്കി വാണിരുന്ന നടി സാവിത്രിയുടെ ജീവിതം പറഞ്ഞ മഹാനടി വലിയ വിജയമായിരുന്നു. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ സാവിത്രിയുടെ വേഷത്തില്‍ എത്തിയത്. സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനാണ് എത്തിയത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ അതിനൊപ്പം തന്നെ ജെമിനി ഗണേശന്റെ ജീവിതം മോശമായി ചിത്രീകരിച്ചു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍കാല നടി വാണിശ്രീ. 

ചിത്രത്തില്‍ സാവിത്രിയുടെ ജീവിതം എവിടെയും കാണാനില്ല എന്നാണ് വാണിശ്രീ പറയുന്നത്. 'മഹാനടി കണ്ടുകൊണ്ടിരിക്കുമ്പോള്‍ പാതിയില്‍ വച്ച് ഞാന്‍ ഉറങ്ങിപ്പോയി. രണ്ടാം പകുതിയ്ക്ക് ശേഷം സാവിത്രിയുടെ ജീവിതം എവിടെയും ഇല്ല' വാണിശ്രീ വ്യക്തമാക്കി. തന്റെ ജീവിതം ആരും സിനിമയാക്കേണ്ടതില്ലെന്നും, സിനിമയിലുള്ളതുപോലെ ട്വിസ്റ്റും സസ്‌പെന്‍സും ഒന്നും എന്റെ ജീവിതത്തിലില്ലെന്നും വാണിശ്രീ കൂട്ടിച്ചേര്‍ത്തു. അറുപതുകളിലും എഴുപതുകളിലും തമിഴ്  തെലുങ്ക് സിനിമാ ലോകത്തെ മുന്‍നിര താരങ്ങളിലൊരാളായിരുന്നു വാണിശ്രീ.

ചിത്രത്തില്‍ ജെമിനി ഗണേശനെ ചിത്രീകരിച്ചത് ശരിയായിട്ടല്ല എന്നാരോപിച്ച് താരത്തിന്റെ മകള്‍  ഡോക്ടര്‍ കമല സെല്‍വരാജ് രംഗത്തെത്തിയിരുന്നു. സാവിത്രിയെ മഹത്വവല്‍ക്കരിക്കുന്നതിന് തന്റെ പിതാവിനെ വളരെ മോശമായി ചിത്രീകരിച്ചുവെന്നാണ് കമല പറഞ്ഞത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് പൂർണമായും അടച്ചുപൂട്ടും'; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി

Today's Rashi Phalam March 23, 2026: ആരോഗ്യം സൂക്ഷിക്കുക; ചില കാര്യങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ നല്ല രീതിയിൽ നടക്കും

Weekly Rashi Phalam (March 22- March 28, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

പിഎസ്എല്‍ വിട്ട് ഐപിഎല്‍; താരങ്ങള്‍ക്കെതിരെ നടപടിയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

'ഞാന്‍ പറഞ്ഞതില്‍ എന്താണ് വര്‍ഗീയത?; 1967 മുതലുള്ള എംഎല്‍എമാരുടെ ലിസ്റ്റ് ഞാന്‍ തരാം'

SCROLL FOR NEXT