Entertainment

മാണിക്യമലരായ പൂവി: എഫ്‌ഐആര്‍ സ്റ്റേ ചെയ്തു, ഇനി ഒരിടത്തും കേസെടുക്കരുതെന്നും സുപ്രിം കോടതി

ഇനി ഒരിടത്തും ഈ പാട്ടിന്റെ പേരില്‍ കേസെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രഅധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദേശം നല്‍കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനം മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയിന്മേല്‍ തെലുങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രിം കോടതി സ്‌റ്റേ ചെയ്തു. പൊലീസ് നടപടിക്കെതിരെ നടി പ്രിയാ വാര്യരും സംവിധായകന്‍ ഒമര്‍ ലുവുവും നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവ്. ഇനി ഒരിടത്തും ഈ പാട്ടിന്റെ പേരില്‍ കേസെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രഅധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദേശം നല്‍കി. കേസില്‍ സുപ്രിം കോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും.

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന പ്രിയയുടെ അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്നാണ് അഡ്വ. ഹാരീസ് ബീരന്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ പ്രിയ ചൂണ്ടികാട്ടിയത്. 

ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ പ്രിയയ്ക്കും ഒമര്‍ ലുലുവിനുമെതിരെ തെലുങ്കാന പൊലീസാണ് കേസെടുത്തത്. ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയത്. ഗാനത്തിന്റെ അര്‍ത്ഥം ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന് ശേഷമാണ് പരാതി നല്‍കിയതെന്ന് ഇവര്‍ പറയുന്നു. ഗാനത്തില്‍ പ്രവാചകനേയും മതത്തേയും അവഹേളിക്കുന്ന തരത്തിലാണ് ചിത്രീകരണം നടത്തിയിട്ടുളളതെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

'കടകംപള്ളിയെ ചോദ്യം ചെയ്യണം; അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തുന്നു'

സവാളയ്ക്ക് പല രുചി, അരിയുന്ന രീതിയാണ് പ്രധാനം

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കട്ടെ; അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു; സണ്ണി ജോസഫ്

നാഷണൽ ആയുഷ് മിഷൻ കേരളയിൽ അവസരം; നേരിട്ട് നിയമനം

SCROLL FOR NEXT