Entertainment

രജനികാന്തിന്റെ മകളുടെ വിവാഹം, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അമ്മ 

നടന്‍ രജനികാന്തിന്റെ മകളും നിര്‍മാതാവും സംവിധായകയുമായ സൗന്ദര്യ രജനികാന്തിന്റെ വിവാഹത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അമ്മ ലത രജനികാന്ത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  നടന്‍ രജനികാന്തിന്റെ മകളും നിര്‍മാതാവും സംവിധായകയുമായ സൗന്ദര്യ രജനികാന്തിന്റെ വിവാഹത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അമ്മ ലത രജനികാന്ത്. ഫെബ്രുവരി 10,12 ദിവസങ്ങളിലായാണ് സൗന്ദര്യയുടെ വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ദിനങ്ങളില്‍ പോയസ് ഗാര്‍ഡനിലെ തങ്ങളുടെ വസതിയില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ് രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത്.

യുവ നടന്‍ വിശാഖന്‍ വണങ്കാമുടിയാണ് സൗന്ദര്യയുടെ വരന്‍. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖന്‍.പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയില്‍ വച്ചാണ് വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും വിവാഹവും നടക്കുക. തെയ്‌നാംപേട്ട് പോലീസ് സ്‌റ്റേഷനിലാണ് ഇത് സംബന്ധിച്ച അപേക്ഷ ലഭിച്ചിരിക്കുന്നത്. പൊലീസ് സംരക്ഷണം ആവശ്യപ്പെടാനുള്ള കാരണം അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും വി.ഐ.പികള്‍ അടക്കം നിരവധി അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നതിനാലാണ് സംരക്ഷണം ആവശ്യപ്പെടുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

സൗന്ദര്യയുടെയും വിശാഖന്റെയും രണ്ടാം വിവാഹമാണിത്. വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അശ്വിനുമായുള്ള ബന്ധത്തില്‍ സൗന്ദര്യയ്ക്ക് അഞ്ച് വയസ്സുകാരനായ മകനുണ്ട്. 

രജനികാന്ത് നായകനായെത്തിയ കൊച്ചടയാനാണ് സൗന്ദര്യയുടെ അരങ്ങേറ്റ ചിത്രം. സാങ്കേതിക വിദ്യയുടെ ധാരാളിത്തവും മികവില്ലായ്മയും മൂലം ചിത്രം വന്‍ പരാജയമായി. പിന്നീട് ധനുഷിനെ നായകനാക്കി 'വേലയില്ലാ പട്ടധാരി 2' എന്ന ചിത്രം സൗന്ദര്യ സംവിധാനം ചെയ്തു.  'വേലയില്ലാ പട്ടധാരി 2' ഏറെ ശ്രദ്ധിക്കപ്പെടുകയും ഗംഭീര വിജയമായി മാറുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

'മുപ്പത് കഴിഞ്ഞാൽ പിന്നെ "തള്ളച്ചികൾ " ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ'; കുറിപ്പ്

പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 15 വര്‍ഷത്തിന് ശേഷം കൂടുതല്‍ നേട്ടം എവിടെ?; ഇപിഎഫ് vs പിപിഎഫ് താരതമ്യം

SCROLL FOR NEXT