Entertainment

രാഹുലുമായി മകള്‍ പ്രണയത്തിലാണോ എന്ന് ചോദ്യം; അതിയയോട് പോയി ചോദിക്കാന്‍ സുനില്‍ ഷെട്ടിയുടെ മറുപടി

രുവരും ഒരുമിച്ചുള്ള വെക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ബോളിവുഡ് താരവും നടന്‍ സുനില്‍ ഷെട്ടിയുടെ മകളുമായ അതിയ ഷെട്ടിയും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇരുവരും ഒരുമിച്ചുള്ള വെക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. എന്നാല്‍ പ്രണയ വാര്‍ത്തകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോള്‍ മകളുടെ പ്രണയത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് സുനില്‍ ഷെട്ടി നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

അതിയയും രാഹുലും പ്രണയത്തിലാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നും അതിയയോട് പോയി ചോദിക്കൂ എന്നുമായിരുന്നു സിനില്‍ ഷെട്ടിയുടെ മറുപടി. 'ഞാനല്ലല്ലോ പ്രണയ ബന്ധത്തിലുള്ളത്?. നിങ്ങള്‍ അതിയയോട് പോയി ചോദിക്കൂ. അത് സത്യമാണെങ്കില്‍ നിങ്ങള്‍ എന്നെ വന്ന് അറിയിക്കൂ. അപ്പോള്‍ നമുക്ക് അതിനെ കുറിച്ച് സംസാരിക്കാം. നിങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യത്തെ കുറിച്ച് എന്നോട് ചോദിക്കുന്നത് എന്തിനാണ്?'

അടുത്തിടെയാണ് രാഹുലും അതിയയും സുഹൃത്തുക്കളോടൊപ്പം തായ്‌ലന്‍ഡില്‍ പുതുവത്സരം ആഘോഷിക്കാനായി പോയത്. തുടര്‍ന്ന് രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലായിരുന്നു. രു ഫോണ്‍ബൂത്തില്‍ അതിയയും രാഹുലും നില്‍ക്കുന്നതാണ് ചിത്രം. സുനില്‍ ഷെട്ടി അഭിനയിച്ച ഹേര ഫേരിയിലെ 'ഹലോ ദേവിപ്രസാദ്?' എന്ന ഡയലോഗാണ് ഇതിന് അടിക്കുറിപ്പായി നല്‍കിയിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT