Entertainment

വിക്രമിന്റെ മകന് നായികയാവാന്‍ പുതുമുഖം വേണ്ട; ബോളിവുഡ് സുന്ദരിയെ ഇറക്കി നിര്‍മാതാക്കള്‍

ധ്രുവിനെ പ്രധാന റോളില്‍ നിലനിര്‍ത്തി ബാക്കിയുള്ള എല്ലാ കഥാപാത്രങ്ങളേയും മാറ്റാന്‍ നിര്‍മാതാക്കളാണ് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് ആവശ്യപ്പെടുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

വിക്രമിന്റെ മകന്‍ ധ്രുവിന്റെ ആദ്യ ചിത്രം വര്‍മയില്‍ നായികയായി എത്തുന്നത് ബോളിവുഡ് സുന്ദരി. മികച്ച വിജയമായി മാറിയ വരുണ്‍ ധവാന്‍ ചിത്രം ഒക്‌റ്റോബറില്‍ നായികയായി എത്തിയ ബനിത സന്ധുവാണ് ധ്രുവിനെ പ്രണയിക്കാനായി എത്തുന്നത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് വാര്‍ത്ത പുറത്തുവിട്ടത്. തരണിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ബനിത സന്തോഷം വെളിപ്പെടുത്തി. പുതുമുഖ നടി മേഘ ചൗധരിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. 

തെന്നിന്ത്യയില്‍ വന്‍ വിജയമായി മറിയ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കാണ് വര്‍മ. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം റിലീസിന് ഒരുങ്ങുമ്പോഴാണ് പുനര്‍നിര്‍മിക്കണം എന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ രംഗത്തെത്തിയത്. ഫൈനല്‍ കട്ടില്‍ സംതൃപ്തരല്ലെന്നും ധ്രുവ് ഒഴികെയുള്ള എല്ലാവരേയും മാറ്റി ചിത്രം പുനഃര്‍നിര്‍മിക്കുമെന്നും പറഞ്ഞതോടെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംവിധായകന്‍ ബാലയെ പോലും ഒഴിവാക്കിയാണ് പുതിയ വര്‍മ ഒരുക്കുന്നത്. ധ്രുവിനെ പ്രധാന റോളില്‍ നിലനിര്‍ത്തി ബാക്കിയുള്ള എല്ലാ കഥാപാത്രങ്ങളേയും മാറ്റാന്‍ നിര്‍മാതാക്കളാണ് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് ആവശ്യപ്പെടുകയായിരുന്നു. 

ഇതിനെ തുടര്‍ന്നാണ് ബനിത ചിത്രത്തിലേക്ക് എത്തിയത്. ചിത്രം ഈ മാസം റിലീസിന് ഒരുങ്ങുകയായിരുന്നു. ചിത്രം പുനഃര്‍നിര്‍മിച്ച് ജൂണില്‍ റിലീസിന് എത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT