Entertainment

വി.പി. സത്യനായി ജയസൂര്യ, ക്യാപ്റ്റന്‍ ഒരുങ്ങുന്നു

യഥാര്‍ത്ഥ ഫുട്‌ബോള്‍ കളിക്കാര്‍തന്നെ ഈ ചിത്രത്തില്‍ കളിക്കാരായി എത്തുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യഥാര്‍ത്ഥ സംഭവങ്ങളും ജീവിച്ചിരുന്ന വ്യക്തികളുടെ ജീവിതങ്ങളും മലയാളത്തില്‍ സിനിമായായിക്കൊണ്ടിരിക്കുകയും മിക്കതും ഹിറ്റായി മാറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ആ ശ്രേണിയിലേക്ക് ഒരു ജയസൂര്യചിത്രം ഒരുങ്ങുകയാണ്. ഫുട്‌ബോള്‍ കളിയിലെ മായാത്ത സ്മരണയായ വി.പി. സത്യന്റെ ജീവിതമാണ് സിനിമയാകുന്നത്. ക്യാപ്റ്റന്‍ എന്നു പേരിട്ട ചിത്രത്തില്‍ വി.പി. സത്യനായി ജയസൂര്യ അഭിനയിക്കുന്നു.

വി.പി. സത്യന്‍

മറ്റൊരു പ്രത്യേകത കൂടി ക്യാപ്റ്റനുണ്ട്. യഥാര്‍ത്ഥ ഫുട്‌ബോള്‍ കളിക്കാര്‍തന്നെ ഈ ചിത്രത്തില്‍ കളിക്കാരായി എത്തുന്നുണ്ട്. 75 കളിക്കാരാണ് ഈ ചിത്രത്തില്‍ ഫുട്‌ബോള്‍ കളിയുമായി എത്തുന്നത്. ഓഡിഷന്‍ നടത്തിയാണ് ഇവരെ തെരഞ്ഞെടുത്തത്. കേരളത്തിലെ വിവിധ ക്ലബ്ബുകളില്‍ നിന്നായി 8500 അപേക്ഷകള്‍ എത്തിയതില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇവര്‍.

ജയസൂര്യയുടെ പോസ്റ്റ്‌

കോഴിക്കോട് ആരംഭിച്ച ഷൂട്ടിംഗ് തുടര്‍ന്ന് മലപ്പുറം, കണ്ണൂര്‍, ചെന്നൈ, കല്‍ക്കത്ത എന്നിവിടങ്ങളിലായിരിക്കുമെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞു.
സിദ്ദീഖിന്റെ സംവിധാന സഹായിയായ പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിതാരയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദീഖ്, ദീപക് പറമ്പോല്‍, രണ്‍ജി പണിക്കര്‍, നിര്‍മല്‍ പാലാഴി തുടങ്ങിയവര്‍ അഭിനയിക്കുന്നു. പത്തുകോടിയോളം ചിലവ് പ്രതീക്ഷിക്കുന്ന ചിത്രം ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍. ജോര്‍ജ്ജാണ് നിര്‍മ്മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം