Entertainment

വേലുപ്പിള്ള പ്രഭാകരന്റെ ജീവിതം സിനിമയാകുന്നു; തമിഴ്പുലികളുടെ തലവനായി ബോബി സിംഹ; ഞെട്ടിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 

വെങ്കട്ട് കുമാര്‍ ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്തെ വിറപ്പിച്ച ശ്രീലങ്കന്‍ തമിഴ്പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ജീവിതം സിനിമയാകുന്നു. റേജിങ് ടൈഗര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തമിഴ് താരം ബോബി സിംഹയാണ് വേലുപ്പിള്ള പ്രഭാകരന്റെ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തമിഴ്പുലികളുടെ വേഷത്തില്‍ ഇരിക്കുന്ന ബോബി സിംഹയേയാണ് പോസ്റ്ററില്‍ കാണുന്നത്. വെങ്കട്ട് കുമാര്‍ ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ജനനേതാവിന്റെ ഉദയം എന്ന കുറിപ്പിലാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് കാരണക്കാരനായ വേലുപ്പിള്ള പ്രഭാകരനെ ഹീറോ ആക്കിയാണ് കാണിക്കുന്നത്. അതിനാല്‍ ചിത്രം പുറത്തിറങ്ങിയാല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണവും പ്രധാനപ്പെട്ടതാണ്. 

ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധം പ്രമേയമാക്കി വെങ്കട്ട് മുന്‍പും ചിത്രം എടുത്തിട്ടുണ്ട്. എന്നാല്‍ സിബിഎഫ്‌സി എന്ന ആദ്യ ചിത്രം ഇന്ത്യയുടേയും ശ്രീലങ്കയുടേയും ബന്ധം വഷളാക്കുമെന്ന് പറഞ്ഞാണ് നിരോധിക്കുകയായിരുന്നു. വേലുപ്പിള്ള പ്രഭാകരന്റെ ജന്മദിനമായ നവംബര്‍ 26 നാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. 2009 ല്‍ ശ്രീലങ്കന്‍ സേനയുടെ വെടിയേറ്റാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT