Entertainment

സഹായം അഭ്യര്‍ത്ഥിച്ചതിന് താഴെ പരിഹാസം; എന്തൊരു മനുഷ്യനാടോ താനെന്ന് ജോയ് മാത്യു

നാട് സഹായത്തിനായി കേഴുമ്പോള്‍ അടുത്തവര്‍ഷത്തേയ്ക്ക് കൂടി വാങ്ങി വച്ചോളു എന്ന രീതിയിലാണ് അയാള്‍ കമന്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനവും ഈ വര്‍ഷവും കടുത്ത മഴക്കെടുതിയിലാണ്. വിവിധ ജില്ലകളിലായി ഒന്നര ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതിയില്‍പ്പെട്ടത്. സഹായം അഭ്യര്‍ത്ഥിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലും മറ്റും പോസ്റ്റിടുന്നത്. ഇതിന് മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ പരിഹാസവും വിദ്വേഷ പ്രചരണവുമായി രംഗത്തെത്തുന്നുണ്ട്. 

കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഗായിക സയനോര ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് നടന്‍ ജോയ് മാത്യു ഷെയര്‍ ചെയ്തു. തുടര്‍ന്ന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. എവിടെയാണ് സഹായം എത്തിക്കേണ്ടത് എന്ന് ചോദിച്ചും സഹായം എത്തിക്കാമെന്ന് ഉറപ്പു നല്‍കിയും നിരവധി പേര്‍ കമന്റ് ചെയ്തിരുന്നു. എന്നാല്‍ നിഷാദ് എന്ന ഒരാള്‍ പോസ്റ്റിനെ പരിഹസിക്കുകയാണ് ചെയ്തത്. നാട് സഹായത്തിനായി കേഴുമ്പോള്‍ അടുത്തവര്‍ഷത്തേയ്ക്ക് കൂടി വാങ്ങി വച്ചോളു എന്ന രീതിയിലാണ് അയാള്‍ കമന്റ് ചെയ്തത്. 

പ്രവാസിയായ നിഷാദ് എന്നയാളുടേതായിരുന്നു പ്രതികരണം. ഇത് ശ്രദ്ധയില്‍പ്പെട്ട റോയ് മാത്യു ഇയാള്‍ക്കെതിരേ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. എന്തൊരു മനുഷ്യനാടോ താന്‍ എന്നാണ് ജോയ് മാത്യു കുറിച്ചത്. കൂടാതെ നിരവധിപേരാണ് ഇയാളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

SCROLL FOR NEXT