Entertainment

ഹിന്ദി കാഞ്ചനയിലേക്ക് ലോറന്‍സ് തിരികെ എത്തി; 'തന്റെ വികാരം മനസിലാക്കിയതിന് അക്ഷയ്ക്ക് നന്ദി'

പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും താന്‍ ഹിന്ദി കാഞ്ചനയിലേക്ക് വീണ്ടും തിരികെ എത്തുകയാണെന്നും രാഘവ ലോറന്‍സ് ആരാധകരെ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ഹിറ്റ് തമിഴ് ഹൊറര്‍ ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്കില്‍ നിന്ന് സംവിധായകന്‍ രാഘവ ലോറന്‍സ് പിന്‍മാറിയത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് തന്നെ അറിയിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ലോറന്‍സിന്റെ പിന്‍മാറ്റം. ഇതോടെ അക്ഷയ് കുമാര്‍ ചിത്രത്തെ വാര്‍ത്തകളില്‍ നിറച്ചു. തമിഴ് കാഞ്ചനയുടെ മൂന്നു ഭാഗങ്ങള്‍ ഹിറ്റാക്കി മാറ്റിയ സംവിധായകനെ വേണ്ടവിധത്തില്‍ പരിഗണിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് കാരണമായി. സംഭവം വലിയ വിവാദമായതിന് പിന്നാലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീണ്ടും ചിത്രത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് രാഘവ ലോറന്‍സ്. 

പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും താന്‍ ഹിന്ദി കാഞ്ചനയിലേക്ക് വീണ്ടും തിരികെ എത്തുകയാണെന്നും രാഘവ ലോറന്‍സ് ആരാധകരെ അറിയിച്ചു. നിങ്ങള്‍ ആഗ്രഹിച്ചപോലെ ലക്ഷ്മി ബോംബിലേക്ക് താന്‍ തിരികെ എത്തിയെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തന്റെ വികാരം മനസിലാക്കിയതിന് നടന്‍ അക്ഷയ് കുമാറിനോട് നന്ദി പറയാനും ലോറന്‍സ് മറന്നില്ല. 

എന്റെ വികാരങ്ങള്‍ മനസിലാക്കിയതിനും പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനും അക്ഷയ് കുമാര്‍ സാറിന് നന്ദി. എന്റെ നിര്‍മാതാവ് ഷബീന ഖാനിനും നന്ദി. എന്നെ ബഹുമാനം തരുന്നതിന് ഇരുവരോടും നന്ദി പറയുന്നു. അക്ഷയ് കുമാറിനൊപ്പം വീണ്ടമൊരു ചിത്രം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്' രാഘവ ലോറന്‍സ് കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT