Abu Dhabi Unveils New Night Beach at Corniche to Help Residents Beat the Summer Heat  Abu Dhabi municipality
Gulf

മനസും ശരീരവും തണുപ്പിക്കാം; അബൂദാബിയിലെ ഈ നൈറ്റ് ബീച്ചിലേക്ക് വരൂ

രാത്രിയിൽ ബീച്ചിലിറങ്ങി കുളിക്കാനും നല്ല ഭക്ഷണം കഴിക്കാനുമൊക്കെ കോർണിഷിൽ നൈറ്റ് ബീച്ചിലേക്ക് വരാം. വോളിബോൾ, ഫുട്ബോൾ, ബാസ്‌കറ്റ്ബോൾ കളിക്കാവുന്ന തരത്തിലുള്ള വിവിധ കോർട്ടുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

അബുദാബി: അബൂദാബിയിലെ കോർണിഷിൽ നൈറ്റ് ബീച്ച് പ്രവർത്തനം ആരംഭിച്ചു. ഇതോടെ വേനലിൽ ചൂടിൽ നിന്നും രക്ഷപ്പെടാനും രാത്രയിൽ പുറത്തിറങ്ങി സമയം ചെലവിടാനും അബുദാബിയിലെ താമസക്കാർക്ക് പുതിയ ഒരു അവസരമാണ് ലഭിച്ചിരിക്കുന്നത്. ജനങ്ങൾക്ക് വിവിധ കായിക മത്സരങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യവും ബീച്ചിൽ ഒരുക്കിയിട്ടുണ്ട്.

രാത്രിയിൽ ബീച്ചിലിറങ്ങി കുളിക്കാനും നല്ല ഭക്ഷണം കഴിക്കാനുമൊക്കെ കോർണിഷിൽ നൈറ്റ് ബീച്ചിലേക്ക് വരാം. വോളിബോൾ, ഫുട്ബോൾ, ബാസ്‌കറ്റ്ബോൾ കളിക്കാവുന്ന തരത്തിലുള്ള വിവിധ കോർട്ടുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂർണ്ണസമയവും സുരക്ഷാ ഉറപ്പാക്കാനായി ലൈഫ്‌ഗാർഡുകളെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഇനി വെളിച്ച കുറവ് പരിഹരിക്കാനായി വലിയ ലൈറ്റുകളും ബീച്ചിൽ സ്ഥാപിച്ചിട്ടുണ്ട്.

പ്രവൃത്തിദിവസങ്ങളില്‍ വൈകീട്ട് ആറ് മുതല്‍ രാത്രി 10 വരെയും വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ അര്‍ധരാത്രി വരെയും നൈറ്റ് ബീച്ച് പ്രവര്‍ത്തിക്കും. അവധി ദിവസങ്ങളിൽ 100 ദിർഹവും പ്രവൃത്തി ദിവസങ്ങളിൽ 50 ദിർഹവുമാണ് പ്രവേശന ഫീസ്. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനമാണ്.

Gulf job: Abu Dhabi Unveils New Night Beach at Corniche to Help Residents Beat the Summer Heat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT