ദുബൈ: മൂന്ന് വയസ്സുകാരി സാറാ നബിൽ അഹമ്മദിക്ക് ഒരു ആഗ്രഹം. ദുബൈ പൊലീസിന്റെ യൂണിഫോം ധരിച്ച് ഔദ്യോഗിക വാഹനത്തിൽ ഒന്ന് നഗരം ചുറ്റണം. ഒരു ആശുപത്രിയിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് കുട്ടി തന്റെ ആഗ്രഹം പറഞ്ഞത്.
അധികൃതർ ഈ വിവരം പൊലീസിനെ അറിയിച്ചു. കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ സന്നദ്ധത അറിയിച്ച പൊലീസ് ഉടൻ തന്നെ അതിന് വേണ്ട ഒരുക്കങ്ങൾ നടത്തി. സാറയെ ജനറൽ കമാൻഡ് ആസ്ഥാനത്ത് ക്ഷണിക്കുകയും ചെയ്തു.
കുടുംബ സമേതം പൊലീസ് ആസ്ഥാനത്ത് എത്തിയ സാറയെ സ്കൂൾ സെക്യൂരിറ്റി ഇനിഷ്യേറ്റീവ് ടീം മേധാവി ക്യാപ്റ്റൻ മജീദ് ബിൻ സാദ് അൽ കാബി, ടീമിന്റെ ഡെപ്യൂട്ടി ഹെഡ് ലെഫ്റ്റനന്റ് മറിയം എസ്സ സാൻഖൂർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. സാറയ്ക്ക് സമ്മാനമായി പൊലീസ് യൂണിഫോം നൽകുകയും ചെയ്തു.
യൂണിഫോം ധരിച്ച സാറയെ ദുബൈ പൊലീസിന്റെ ഏറ്റവും വില കൂടിയ കാറിൽ നഗരം മുഴുവൻ ഒന്ന് ചുറ്റിക്കറക്കുകയും ചെയ്തു. കുട്ടിക്ക് എക്കാലവും ഓർത്തിരിക്കാനായി ചിത്രങ്ങളും അധികൃതർ പകർത്തി നൽകി.
തന്റെ ആഗ്രഹം സാധിച്ചു തന്ന പൊലീസിന് നന്ദി പറഞ്ഞാണ് കുഞ്ഞ് സാറ മടങ്ങിയത്. സാറയുടെ ആഗ്രഹം സാധിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ദുബൈ പൊലീസും പറഞ്ഞു.
കുട്ടികൾക്ക് സന്തോഷകരമാകുന്ന കാര്യങ്ങൾ ചെയ്യാനും സമൂഹമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ആണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. സാറയെ പോലെയുള്ള നിരവധി കുട്ടികളുടെ ആഗ്രഹ സഫലീകരണമായി ഇത്തരം സംരംഭങ്ങൾ ദുബൈ പൊലീസ് ഒരുക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates