Oman Requires Pre-Registration for Vegetable Exports  Special arrangement
Gulf

വെള്ളരിക്ക, തക്കാളി, ഉരുളക്കിഴങ്ങ്; പച്ചക്കറി ഇറക്കുമതിക്ക് പ്രത്യേക അനുമതി വേണമെന്ന് ഒമാൻ

മുൻകൂർ രജിസ്ട്രേഷൻ നടത്താതെ ചരക്കുകൾ ഒമാനിൽ ഇറക്കാൻ അനുമതി നൽകില്ല. ഇറക്കുമതിക്ക് ആവശ്യമായ രേഖകൾ സഹിതം മന്ത്രാലയത്തിന് മുൻകൂറായി ഇ-മെയിൽ അയക്കണം.

സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്: പച്ചക്കറി ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് മുൻകൂർ രജിസ്ട്രേഷൻ വേണമെന്ന് ഒമാൻ. സർക്കാർ ലിസ്റ്റ് ചെയ്ത പച്ചക്കറികൾ മാത്രമേ ഒമാനിലേക്ക് എത്തിക്കാൻ പാടുള്ളൂ. ചരക്കുകൾ സംബന്ധിച്ച വിവരങ്ങൾ കാർഷിക വകുപ്പിന്റെ സൈറ്റിലൂടെ മുൻകൂർ രജിസ്റ്റർ ചെയ്യണമെന്ന് ഒമാൻ കാർഷിക, മത്സ്യ, ജല വിഭവ മന്ത്രാലയം അറിയിച്ചു.

വെള്ളരിക്ക,തക്കാളി, ക്യാപ്സിക്കം,ഉരുളക്കിഴങ്ങ്, ഉള്ളി, ഈന്തപ്പഴം, മുളക്, പാവൽ,വഴുതന, വെണ്ട, ക്യാബേജ്, ക്യാരറ്റ്, ബീറ്റ്റൂട്ട്, തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടത്.

മുൻകൂർ രജിസ്ട്രേഷൻ നടത്താതെ ചരക്കുകൾ ഒമാനിൽ ഇറക്കാൻ അനുമതി നൽകില്ല. ഇറക്കുമതിക്ക് ആവശ്യമായ രേഖകൾ സഹിതം മന്ത്രാലയത്തിന് മുൻകൂറായി ഇ-മെയിൽ അയക്കണം. 

 സസ്യാരോഗ്യ സംരക്ഷണവും ഉപഭോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കൂടുതൽ വിവരങ്ങൾക്കും മറ്റു നിർദ്ദേശങ്ങൾക്കും ഇറക്കമതിക്കാർക്ക് കാർഷിക വകുപ്പിനെ ബന്ധപ്പെടാം.

ഒമാനിൽ രജിസ്റ്റർ ചെയ്യാതെ കയറ്റുമതി ചെയ്യുന്ന ചരക്കുകൾ സംബന്ധിച്ച് മന്ത്രാലയത്തിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കില്ല എന്നും അധികൃതർ ഓർമ്മപ്പെടുത്തി.

Gulf news: Oman Mandates Pre-Registration for Export of Government-Listed Vegetables, Says Agriculture Ministry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT