ദുബൈ: യുഎഇയിലുടനീളമുള്ള സ്കൂൾ അഡ്മിനിസ്ട്രേഷനുകൾ കാമ്പസുകളിൽ മൊബൈൽ ഫോണുകൾക്ക് ഏർപ്പെടുത്തിയ നിരോധനം കർശനമാക്കി, ഈ നയം എല്ലാവർക്കും ഒരേപോലെ ബാധകമാകുമെന്ന് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
രക്ഷിതാക്കളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ നൽകിയ ടെക്സ്റ്റ് സന്ദേശങ്ങളിലും സർക്കുലറുകളിലും, സ്കൂൾ പരിസരത്ത് മൊബൈൽ ഫോൺ കൊണ്ടുപോകുന്ന ഏതൊരു വിദ്യാർത്ഥിയുടെയും ഫോൺ സ്കൂൾ കണ്ടുകെട്ടും. അങ്ങനെ പിടിച്ചെടുക്കുന്ന ഫോൺ കണ്ടുകെട്ടൽ കാലാവധിയായ ഒരു മാസത്തിന് ശേഷം മാത്രമേ തിരികെ നൽകുകയുള്ളൂ.
ആവർത്തിച്ചുള്ള ലംഘനങ്ങൾ അധ്യയന വർഷാവസാനം വരെ ഫോൺ തടഞ്ഞുവയ്ക്കപ്പെടാൻ ഇടയാക്കുമെന്ന് എമറാത്ത് അൽ യൂം റിപ്പോർട്ട് ചെയ്യുന്നു.
ഐപാഡുകൾ ഉൾപ്പെടെയുള്ള ടാബ്‌ലെറ്റ് ഉപകരണങ്ങൾ വിദ്യാഭ്യാസ പഠനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി മാത്രമേ സ്കൂളുകളിൽ ഉപയോഗിക്കാൻ പാടുള്ളൂ. സ്കൂളിലെ ബന്ധപ്പെട്ട അധ്യാപകരുടെ വ്യക്തമായ അഭ്യർത്ഥനയോ അംഗീകാരമോ ഉണ്ടെങ്കിൽ മാത്രമേ ടാബ്‌ലെറ്റുകൾ അനുവദിക്കൂ എന്നും സ്‌കൂളുകൾ വ്യക്തമാക്കി.
ഇടവേളകളിലോ, ക്ലാസുകൾക്ക് മുമ്പോ, അല്ലെങ്കിൽ പാഠം അവസാനിച്ചതിന് ശേഷമോ ടാബ്‌ലെറ്റുകൾ ഉപയോഗിക്കുന്നത് സ്കൂൾ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കും.
വിദ്യാർത്ഥികളുടെ പെരുമാറ്റം സംബന്ധിച്ച 2018 ലെ മന്ത്രിതല തീരുമാനത്തിന് അനുസൃതമായാണ് നടപടികൾ നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്, ഈ തീരുമാനപ്രകാരം സ്കൂളിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നത് നിരോധിക്കുന്നു. പൊതു മാർഗ്ഗനിർദ്ദേശത്തിൽ നിന്ന് കർശനമായ നടപടിക്രമ നിർവഹണത്തിലേക്ക് നയം മാറിയിട്ടുണ്ടെന്നും അറിയിപ്പിൽ വിശദീകരിച്ചു.
സ്കൂളുകളിൽ നിന്ന് ഫോണുകൾ നിരോധിക്കുന്നത് വിദ്യാഭ്യാസ മൂല്യങ്ങളെയും പെരുമാറ്റ രീതികളെയും അച്ചടക്കത്തെയും ശക്തിപ്പെടുത്തുന്നതിനാണ് ഈ നടപടി.
ഡിജിറ്റൽ ഉപകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പഠനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിന്നുള്ള വ്യതിചലിക്കലിന് കാരണമാകും. ഈ വ്യതിചലിപ്പിക്കൽ കുറയ്ക്കുന്നതിനും വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസത്തിന് വഴിയൊരുക്കുന്നതിനുമാണ് ഈ നടപടിയെന്ന് . റാസൽഖൈമ ഗേൾ ഗൈഡ്സ് കമ്മീഷൻ മേധാവി മറിയം അൽ ഷാഹിയെ ഗൾഫ് ന്യൂസിനോട് പറഞ്ഞു.
വിദ്യാർത്ഥികളുടെ സന്തുലിത വികാസനത്തിന് അവരെ സഹായിക്കുകയും അവബോധമുള്ളതും കഴിവുള്ളതുമായ ഒരു തലമുറയെ വാർത്തെടുക്കുന്നതിനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാണ് ഈ നടപടി. സ്കൂളുകളുമായി പൂർണ്ണമായും സഹകരിക്കാൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് അവർ അഭ്യർത്ഥിച്ചു.
അമിതമായ ഫോൺ ഉപയോഗം പാഠ്യവിഷയങ്ങൾ ഗ്രഹിക്കുന്നതിനുള്ള വിദ്യാർത്ഥികളുടെ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു, പ്രത്യേകിച്ച് ഗണിതം പോലുള്ള കൂടുതൽ ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളെ ഇത് കൂടുതൽ ബാധിക്കുന്നുവെന്ന്അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർ സൽവ ഹാഷെമും അധ്യാപിക ബോതൈന നഷാത്തും പറഞ്ഞു, . ഫോൺ ഉപയോഗം പരിമിതപ്പെടുത്തുന്നത് ക്ലാസ് മുറിയിലെ ഇടപെടൽ മെച്ചപ്പെടുത്തുകയും പാഠങ്ങൾ കൂടുതൽ ഫലപ്രദമായി പിന്തുടരാൻ വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates