കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദം/ എഎന്‍ഐ 
India

പടക്കം പൊട്ടിച്ചും വാദ്യമേളങ്ങളോടെയും ആഘോഷമാക്കി പ്രവര്‍ത്തകര്‍; മധുരം നുണഞ്ഞ് കോണ്‍ഗ്രസും 'ഇന്ത്യ'യും ( വീഡിയോ)

134 ദിവസത്തിന് ശേഷമാണ് രാഹുലിന്റെ ലോക്സഭാം​ഗത്വം പുനഃസ്ഥാപിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചത് ആഘോഷമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പടക്കം പൊട്ടിച്ചും നമ്പര്‍ 10 ജന്‍പഥിന് മുന്നില്‍ ചെണ്ടയും വാദ്യമേളങ്ങളോടെയുമാണ് പ്രവര്‍ത്തകര്‍ രാഹുലിന്റെ ലോക്‌സഭയിലേക്കുള്ള തിരിച്ചു വരവ് ആഘോഷിച്ചത്. 

പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയും രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ചത് മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. 'ഇന്ത്യ' മുന്നണി യോഗത്തില്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് മധുരം നല്‍കി. 

തുടര്‍ന്ന് ഖാര്‍ഗെ 'ഇന്ത്യ' മുന്നണിയുടെ നേതാക്കള്‍ക്ക് മധുരം വിതരണം ചെയ്തു. രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള സ്പീക്കറുടെ തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു. രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായി എസ്പി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. 

അപകീർത്തിക്കേസിൽ ശിക്ഷാ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് രാഹുൽ ​ഗാന്ധിയുടെ എംപി സ്ഥാനം ലോക്സഭ സെക്രട്ടേറിയറ്റ് പുനഃസ്ഥാപിച്ചത്. 134 ദിവസത്തിന് ശേഷമാണ് രാഹുലിന്റെ ലോക്സഭാം​ഗത്വം പുനഃസ്ഥാപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT