പ്രതീകാത്മക ചിത്രം 
India

ഭിക്ഷ യാചിച്ചു നടന്നു; ഇരുട്ടി വെളുക്കുമ്പോഴെക്കും 10 വയസുകാരന്‍ ലക്ഷപ്രഭു

കോവിഡ് ബാധിച്ച് അമ്മ മരിക്കാന്‍ ഇടയായതിനെ തുടര്‍ന്ന് ഭിക്ഷ യാചിക്കേണ്ടി വന്ന പത്തുവയസുകാരന്‍ ലക്ഷങ്ങളുടെ സ്വത്തിന്റെ ഉടമയായി.

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: കോവിഡ് ബാധിച്ച് അമ്മ മരിക്കാന്‍ ഇടയായതിനെ തുടര്‍ന്ന് ഭിക്ഷ യാചിക്കേണ്ടി വന്ന പത്തുവയസുകാരന്‍ കോടികളുടെ സ്വത്തിന്റെ ഉടമയായി. മരിക്കുന്നതിന് മുന്‍പ് മുത്തച്ഛന്‍ സ്വത്തിന്റെ പകുതി ഇഷ്ടദാനമായി നല്‍കിയതോടെയാണ്. ഇതോടെ ബന്ധുക്കള്‍ പത്തുവയസുകാരനെ തിരയുകയായിരുന്നു. ഡെറാഡൂണിലാണ് സംഭവം.

കാളിയാറിലെ തെരുവുകളിലൂടെ ഷാസീബ് ഭിക്ഷയാചിക്കുന്ന വിവരം ഒരു ഗ്രാമീണനാണ് കുട്ടിയുടെ ഇളയച്ഛനെ അറിയിച്ചത്. അവര്‍ കുട്ടിയെ വ്യാഴാഴ്ച സ്വന്തം പ്രദേശമായ സഹാറന്‍പൂരിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ പേരിലാണ് മുത്തച്ഛന്‍ തറവാടും ഏറെ ഭുമിയും എഴുതിവച്ചത്.

ഭര്‍ത്താവിന്റെ മരണത്തുടര്‍ന്ന് കുട്ടിയുടെ അമ്മ കുട്ടിയുമായി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ ബന്ധുക്കള്‍ കാളിയാറില്‍ കുട്ടിയുടെ ഉമ്മയെ തിരഞ്ഞെങ്കിലും അവരെ കണ്ടെത്താനായില്ല. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ഉമ്മ മരിച്ചതിന് പിന്നാലെ താന്‍ എകാന്തവാസം അനുഭവിക്കുകയായിരുന്നെന്ന് കുട്ടി അവരെ അറിയിച്ചു.

കാണാതായതിന് പിന്നാലെ കുട്ടിയുടെ ഫോട്ടോ ബന്ധുക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുകയും കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.രണ്ട് വര്‍ഷം മുമ്പാണ് ഷാസീബിന്റെ മുത്തച്ഛന്‍ മുഹമ്മദ് യാക്കൂബ് മരിച്ചത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം