വെള്ളത്തില്‍ മുങ്ങിയ കാറുകള്‍ 
India

കനത്ത മഴ; 107 കാറുകള്‍ വെള്ളത്തില്‍ മുങ്ങി; ആറ് കോടിയുടെ നഷ്ടം; വീഡിയോ

വെള്ളം കയറിയ സ്ഥലത്തുനിന്ന് വാഹനം പുറത്തെടുക്കാന്‍ ജില്ലാ ഭരണകൂടം സഹായിച്ചില്ലെന്നും ഉടമകള്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കനത്ത മഴയെ തുടര്‍ന്ന് ഫിറോസാബാദിലെ മോഥ ആശ്രമത്തില്‍ പാര്‍ക്ക് ചെയ്ത 107 കാറുകള്‍ വെള്ളം കയറി നശിച്ചു. മൊത്തം ആറ് കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 

വെള്ളം കയറിയ സ്ഥലത്തുനിന്ന് വാഹനം പുറത്തെടുക്കാന്‍ ജില്ലാ ഭരണകൂടം സഹായിച്ചില്ലെന്നും ഉടമകള്‍ പറയുന്നു. പിന്നീട് സ്വന്തം ചെലവിലാണ് വാഹനങ്ങള്‍ മാറ്റിയതെന്നും ഇവര്‍ പറയുന്നു. 

സ്ഥലത്ത് ഇപ്പോഴും മൂന്ന് അടിയോളം ഉയരത്തില്‍ വെള്ളമുണ്ടെന്നും നിരവധി ഓട്ടോകള്‍ കുടുങ്ങി കിടക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. ബുദ്ധ ആശ്രമം ജാതവ്പുരി, സുഹാഗ് നഗര്‍, ന്യൂ ആദി റസൂല്‍പൂര്‍ രാംഗഡ്, ഷിക്കോഹാബാദ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്

സംസ്ഥാനത്ത് ഫിറോസാബാദിലെ ജനങ്ങളെയാണ് മഴ ഏറ്റവും കൂടുതല്‍ ബാധിച്ചത്. നിരവധി വീടുകളില്‍ വെള്ളം കയറി. പലരും വീട്ടിലെ മേല്‍ക്കൂരകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും അഭയം തേടി. നഗരത്തിലെ എട്ട് ലക്ഷത്തോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് വിവരം. ആശുപത്രികളിലും കടകളിലുമെല്ലാം വെള്ളം കയറിയിട്ടുണ്ട്. 

ഫിറോസാബാദിലെ രണ്ട് പേര്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് മരിച്ചു. ഷിക്കോഹാബാദില്‍ ഒരു വീട് തകര്‍ന്നു, അതില്‍ 6 വയസ്സുള്ള കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

SCROLL FOR NEXT