karnataka_congress 
India

കര്‍ണാടകയില്‍ 19 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും; വൊക്കലിംഗ, ലിംഗായത് വിഭാഗങ്ങളില്‍ നിന്ന് നാലുപേര്‍ വീതം

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം 19 മന്ത്രിമാരും അധികാരമേല്‍ക്കും

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം 19 മന്ത്രിമാരും അധികാരമേല്‍ക്കും. ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങളില്‍ നിന്ന് നാലു മന്ത്രിമാര്‍ വീതവും മുസ്‌ലിം സമുദായത്തില്‍ നിന്ന് മൂന്നു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ദലിത് വിഭാഗത്തില്‍ നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകും എന്നാണ് സൂചന. കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷി യോഗം ഇന്ന് ബംഗളൂരുവില്‍ ചേരും. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ബംഗളൂരുവിലെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. 

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നും കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. 

ഡികെ ശിവകുമാര്‍ മാത്രമായിരിക്കും ഉപമുഖ്യമന്ത്രി. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പു വരെ ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായും തുടരുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു. ബംഗലൂരുവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് സത്യപ്രതിജ്ഞ നടക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT